അശ്വതി, ഫാത്തിമ ഷഹദ

 
Kerala

താനൂരിൽ നിന്നും നാടുവിട്ടുപോയ പ്ലസ് ടു വിദ‍്യാർഥിനികളെ തിരിച്ചെത്തിച്ചു

കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിടും

Aswin AM

മലപ്പുറം: താനൂരിൽ നിന്നും നാടുവിട്ടുപോയ പ്ലസ് ടു വിദ‍്യാർഥിനികളെ നാട്ടിൽ തിരിച്ചെത്തിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് വിദ‍്യാർഥിനികളെ തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിടും. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്താനായത്.

വിദ‍്യാർഥിനികൾക്ക് കൗൺസിലിങ്ങും രക്ഷിതാക്കൾക്ക് ബോധവൽക്കരണവും പൊലീസ് നൽകും. കുട്ടികളുടെ മാതാപിതാക്കൾ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് അന്വേഷണം വിജയരകരമായി പൂർത്തികരിക്കാൻ സാധിച്ചതെന്ന് മലപ്പുറം എസ്പി പറഞ്ഞിരുന്നു. അതേസമയം പെൺകുട്ടികൾക്കൊപ്പം യാത്ര ചെയ്ത എടവണ്ണ സ്വദേശി റഹിം അസ്‌ലത്തിനെ താനൂർ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇയാളെ ചോദ‍്യം ചെയ്തു വരികയാണ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പരീക്ഷ എഴുതാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിയ താനൂർ സ്വദേശികളായ അശ്വതിയേയും ഫാത്തിമയേയും കാണാതായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മുംബൈയിലെ ലോണാവാല സ്റ്റേഷനിൽ നിന്നുമാണ് കണ്ടെത്തിയത്. മുംബൈ ചെന്നൈ എഗ്മേർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് റെയിൽവേ പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്.

"ഒരു പുത്രന്‍റെ കടമയാണ് വി.ഡി. സതീശൻ ചെയ്തത്"; മുഖ്യമന്ത്രിക്ക് പിന്തുണയുമായി ശ്രീകുമാരൻ തമ്പി

നരേന്ദ്ര മോദിയും അമിത് ഷായും ചതിയന്മാർ; വിമർശനവുമായി രാഹുൽ ഗാന്ധി

"തൊണ്ടിമുതൽ എലി കരണ്ടു"; ഫസൽ വധക്കേസിലെ നിർണായക തെളിവ് കോടതിയിൽ നിന്ന് കാണാതായി

ഇനി 7 സിക്സർ മതി; ക്രിസ് ഗെയ്‌ലിന്‍റെ ഐപിഎൽ റെക്കോഡ് ലക്ഷ‍്യമിട്ട് വൈഭവ്

"പിന്നാക്ക വിഭാഗത്തിൽ എത്ര പേർ ഉണ്ടെന്ന് സർക്കാരിന് അറിയണം"; ജാതി സെൻസസിനെതിരായ ഹർ‌ജി സുപ്രീം കോടതി തള്ളി