Kerala

കാടർ കോളനിയിലെ കുട്ടികളെ കാണാതായ സംഭവം; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

തൃശൂർ: ശാസ്താംപൂവം കാടർ കോളനിയിലെ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ കാണാതായ സംഭവത്തിൽ വനംവകുപ്പും പൊലീസും സംയുക്തമായി അന്വേഷണം നടത്തും. കാടർ വീട്ടിൽ കുട്ടന്‍റെ മകൻ സജി കുട്ടൻ (15), രാജശേഖരന്‍റെ മകൻ അരുൺ കുമാർ (8) എന്നിവരെയാണ് കാണാതായത്.

മാർച്ച് രണ്ടിന് കോളനിക്കു സമീപമുള്ള ഉൾവനത്തിലാണ് കുട്ടികളെ കാണാതായത്. കുട്ടികൾ പോകാനിടയുള്ള സ്ഥലങ്ങളിൽ കോളനി അധികൃതർ നടത്തിയ അന്വേഷണം വിഫലമായതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

വെള്ളിക്കുളങ്ങര പൊലീസിന്‍റെയും, പരിയാരം വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു

വ്യക്തിഹത്യ നടത്തി; ശോഭാ സുരേന്ദ്രന്‍റെ പരാതിയിൽ ടി.ജി. നന്ദകുമാറിനെ ചോദ്യം ചെയ്തു