Dominic Martin, Blast site in kalamassery.  
Kerala

കളമശേരി സ്ഫോടനം: പ്രതിയുടെ മനോനില പരിശോധിക്കും, ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു

സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നു പേരുടെ സ്ഥിതി ഇപ്പോഴും ഗുരുതരമാണ്. 16 പേരാണ് ഇപ്പോഴും ചികിത്സയിൽ തുടരുന്നത്.

MV Desk

കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്‍റെ മനോനില പരിശോധിക്കുമെന്ന് പൊലീസ്. പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചു. പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് വിശദമായി പരിശോധിച്ചു. ഏതാനും വർഷത്തെ വാട്സ്ആപ് ചാറ്റുകൾ സാമൂഹിക മാധ്യമ ഇടപെടലുകൾ എന്നിവയും പരിശോധിക്കുന്നുണ്ട്.

നിലവിൽ ഡൊമിനിക് മാർട്ടിന് ശാരീരിക , മാനസിക പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. എന്നാൽ പ്രതിയുടെ സ്വഭാവ സവിശേഷതകൾ പൊലീസിനെ ആശങ്കയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രതിയുടെ മനോനില മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ വിലയിരുത്താനാണ് ശ്രമം.

അതേ സമയം മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിലുള്ള തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ പൊലീസ് സമർപ്പിച്ചിട്ടില്ല. സാക്ഷികൾ അടക്കം തിരിച്ചറിയൽ പരേഡിൽ പങ്കെടുക്കേണ്ടവരുടെ പട്ടക തയാറാക്കിയതിനു ശേഷമായിരിക്കും അപേക്ഷ നൽകുക.

സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നു പേരുടെ സ്ഥിതി ഇപ്പോഴും ഗുരുതരമാണ്. 16 പേരാണ് ഇപ്പോഴും ചികിത്സയിൽ തുടരുന്നത്.

ടി20 ലോകകപ്പ്: പാക്കിസ്ഥാനെതിരേ ഭേദപ്പെട്ട സ്കോർ അടിച്ചെടുത്ത് നെതർലൻഡ്സ്

23 കോടിയുടെ കഞ്ചാവ് കടത്തിയ 6 മലയാളി ടെക്കികൾ പിടിയിൽ; എത്തിയത് തായ് ലൻഡിൽ നിന്ന്

ശബരിമല സ്വർണക്കൊള്ള; എസ്ഐടി അടൂർ പ്രകാശിന്‍റെ മൊഴിയെടുക്കുന്നു

സഹകരണം ശക്തമാക്കും; ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി മലേഷ്യയിൽ

ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞു; മുൻ പേഴ്സണൽ സ്റ്റാഫിന്‍റെ മൊഴി പുറത്ത്