Kerala

ഒന്നാം ക്ലാസ് പ്രവേശനം 5 വയസിൽ വേണമെന്നാണ് നിലപാട്; വി. ശിവൻകുട്ടി

എസ്എസ്എൽസി,ഹയർസെക്കൻഡറി പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും മന്ത്രി അറിയിച്ചു

ajeena pa

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസിൽ വേണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എസ്എസ്എൽസി,ഹയർസെക്കൻഡറി പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും മന്ത്രി അറിയിച്ചു.

4,27105 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2971 പരീക്ഷ കേന്ദ്രങ്ങൾ, ഉത്തരക്കടലാസ് വിതരണം, ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും 536 കുട്ടികൾ ഗൽഫിലും 285 പേർ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹയർസെക്കൻഡറി തലത്തിൽ 414151 പേരും പ്ലസ്ടുവിൽ 441213 പേരും പരീക്ഷ എഴുതുന്നുണ്ട്. 27000 അധ്യാപകരെയാണ് പരീക്ഷ ഡ്യൂട്ടിക്കായി നിയമിച്ചിട്ടുള്ളത്. ഏപ്രിൽ ഒന്നിനാണ് മൂല്യനിർണയം. മെയ് രണ്ടാം ആഴ്ച ഫലം പ്രഖ്യാപിക്കുമെന്നും കാലാവസ്ഥ കണക്കിലെടുത്ത് സ്കൂളുകളിൽ ക്രമീകരണം വേണമെന്നും മന്ത്രി പറഞ്ഞു.

ഉത്തർപ്രദേശിൽ കനത്ത മഴ; 100 പേർ മരിച്ചു

ചെന്നൈ സൂപ്പർ കിങ്സിന്‍റെ പ്ലേ ഓഫ് സാധ‍്യതകൾക്ക് തിരിച്ചടിയായി വിദേശ താരത്തിന്‍റെ പരുക്ക്

''രമേശ് ചെന്നിത്തല ഭാഗ്യദോഷി, സതീശന്‍റെ ഇടപെടൽ പ്രശംസനീയം'': വെള്ളാപ്പള്ളി നടേശൻ

ലോകത്ത് 2.21 കോടിയിലധികം പേർ കൊവിഡ് ബാധിതരായി മരിച്ചു; കണക്ക് പുറത്തുവിട്ട് ലോകാരോഗ‍്യ സംഘടന

പട നയിച്ചവൻ ഭരിക്കും; വി.ഡി. സതീശൻ മുഖ്യമന്ത്രി