വി. ശിവൻകുട്ടി 
Kerala

കേന്ദ്രസർക്കാരിന്‍റെ പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സർക്കാർ

സമഗ്ര ശിക്ഷാ കേരളയ്ക്ക് കേന്ദ്രസർക്കാർ തടഞ്ഞുവച്ച 1200 കോടി രൂപ നേടിയെടുക്കാനാണ് സർക്കാരിന്‍റെ തീരുമാനം.

Megha Ramesh Chandran

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയിൽ ചേരാനുളള തീരുമാനവുമായി സംസ്ഥാന സർക്കാർ. സിപിഐയുടെ എതിർപ്പിനെ തളളിയാണ് സർക്കാരിന്‍റെ തീരുമാനം. സിപിഐയുടെ എതിർപ്പിനെ തുടർന്നു നേരത്തെ പലതവണ തീരുമാനം മാറ്റിയിരുന്നു. പദ്ധതിയിൽ ഒപ്പിടാനുളള സമ്മതം സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു.

കഴിഞ്ഞ രണ്ടു വർഷത്തോളമായി സമഗ്ര ശിക്ഷാ കേരളയ്ക്ക് കേന്ദ്രസർക്കാർ തടഞ്ഞുവച്ച 1200 കോടി രൂപ നേടിയെടുക്കാനാണ് സർക്കാരിന്‍റെ തീരുമാനം. മുഖ്യമന്ത്രിയുടെ സമ്മതത്തോടെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നീക്കം. കേന്ദ്രസർക്കാർ ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും, 1466 കോടി രൂപ കളയേണ്ടല്ലോയെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

2022ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം ശ്രീ പദ്ധതി പ്രഖ്യാപിച്ചത്. 14500 സ്കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടാണ് പദ്ധതി അവതരിപ്പിച്ചത്. സ്മാർട്ട് ക്ലാസ് മുറികൾ, അത്യാധുനിക ലാബ്, ലൈബ്രറി എന്നിവ പൂർത്തീകരിക്കാൻ‌ കേന്ദ്രം ഫണ്ട് അനുവദിക്കും.

പാരിസിലെ ലൂവ്റ് മ്യൂസിയത്തിൽ മോഷണം; മ്യൂസിയം അടച്ചു

കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി; 700ലധികം പേർ രാജിവച്ചെന്ന് നേതാക്കൾ

രോഹിത് - കോലി സഖ‍്യത്തിന് നിരാശ; ഓസീസിന് 137 റൺസ് വിജയലക്ഷ‍്യം

ഒമാനിൽ നിന്ന് എംഡിഎംഎ കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് പിടിയിൽ

"മകൾ അഹിന്ദുക്കളുടെ വീട് സന്ദർശിച്ചാൽ കാല് തല്ലിയൊടിക്കണം"; വിവാദപ്രസ്താവനയുമായി പ്രഗ്യ സിങ്