സിബിഐ അപ്പീൽ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരേ വെറുതെ വിട്ടതിനെതിരേ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായ കസ്റ്റഡി പീഡനം ഉണ്ടായതിനെ തുടർന്നാണ് ഉദയകുമാർ കൊല്ലപ്പെട്ടതെന്നും പ്രതികൾ പൊലീസുകാരായതിനാൽ ശിക്ഷ അനുവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ അപ്പീൽ. പ്രതികളായ 4 പൊലീസുകാരേ വെറുതെവിട്ട ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലിലുണ്ട്.
സിബിഐയുടെ അപ്പീലിൽ പ്രതികളായ പൊലീസുകാർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസിലെ ഒന്നാം പ്രതിയായ ജിതകുമാർ.കെ, നാല് മുതൽ 6 വരെ പ്രതികളായ ടി. അജിത്കുമാർ,ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവരേ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരേയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകൾ ഉദയകുമാറിന്‍റെ ശരീരത്തിലുണ്ടായിരുന്നുവെന്നാണ് സിബിഐ അപ്പീലിൽ പറഞ്ഞിട്ടുള്ളത്.