വിപ്ലവ മണ്ണിൽ അവസാനമായി വിഎസ്; വിലാപയാത്ര ആലപ്പുഴയിലെത്തി

 
Kerala

വിപ്ലവ മണ്ണിൽ അവസാനമായി വിഎസ്; വിലാപയാത്ര ആലപ്പുഴയിലെത്തി

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ദർ‌ബാർ ഹാളിൽ നിന്നും വിഎസിന്‍റെ ഭൗതിക ശരീരവുമേന്തി വിലാപയാത്ര ആലപ്പുഴയിലേക്ക് പുറപ്പെട്ടത്

ആലപ്പുഴ: ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി.എസ്. അച്യുതാനന്ദന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലെത്തി. നിശ്ചയിച്ചിരുന്ന സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം ആയിരങ്ങളാണ് വിഎസിനെ ഒരു നോക്കു കാണാൻ കാത്തുനിന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ദർ‌ബാർ ഹാളിൽ നിന്നും വിഎസിന്‍റെ ഭൗതിക ശരീരവുമേന്തി വിലാപയാത്ര ആലപ്പുഴയിലേക്ക് പുറപ്പെട്ടത്. 20 മണിക്കൂറോളമെടുത്താണ് ആലപ്പുഴയിലേക്ക് വിലാപയാത്ര പ്രവേശിച്ചത്.

വിഎസിന്‍റെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് കൊണ്ടുപോവുക. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ 10 മുതലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിൽ 11 മുതൽ പൊതുദർശനവുമായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഉച്ചയോടെയാവും ജില്ല കമ്മിറ്റി ഓഫിസിലേക്ക് മൃതദേഹം എത്തിക്കുകയെന്നാണ് വിവരം. വൈകിട്ട് 3 മണിയോടെയാണ് സംസ്കാരം നിശ്ചിയിച്ചിരുന്നത്. എന്നാല്‍ നിലവിലെ രീതിയിലാണെങ്കില്‍ സംസ്കാരം നിശ്ചയിച്ച സമയത്ത് നടക്കാൻ സാധ്യതയില്ല.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത