വി.എസ്. അച്യുതാനന്ദൻ 
Kerala

തുടർച്ചയായി ഡയാലിസിസ് നടത്താൻ തീരുമാനം; വിഎസിന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

ജൂൺ 23 നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Namitha Mohanan

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ബുധനാഴ്ച രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിനു ശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.

വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് വിഎസിന്‍റെ ജീവൻ നിലനിർത്തിയിരിക്കുന്നത്. തുടർച്ചയായി ഡയാലിസിസ് നടത്താനാണ് മെഡിക്കൽ ബോർഡിന്‍റെ നിർദേശം. ആരോഗ്യ സ്ഥിതി മോശമായതിനാൽ ആരോഗ്യ സ്ഥിതി ബുധനാഴ്ച 2 തവണ ഡയാലിസിസി മാറ്റിവച്ചു. നിലവില്‍ രക്ത സമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുന്നുണ്ട്.

ജൂൺ 23 നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി മുതിർന്ന സിപിഎം നേതാക്കളായ പി.കെ. ഗുരുതരൻ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ എന്നിവർ ആശുപത്രിയിലെത്തി വിഎസിനെ കണ്ടു.

മുന്നണി കൂടിക്കാഴ്ച; പി.വി. അൻവറും, സി.കെ. ജാനുവും വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

മേയർ തെരഞ്ഞെടുപ്പ്; അതൃപ്തി പരസ്യമാക്കി ദീപ്തി, പിന്തുണയുമായി അജയ് തറയിൽ

ദീപ്തിയെ വെട്ടി; കൊച്ചി മേയറായി ആദ്യടേമിൽ വി.കെ. മിനിമോൾ, രണ്ടാംടേമിൽ ഷൈനി മാത്യു

പക്ഷിപ്പനി; ആയിരക്കണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കും

എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; നിങ്ങളുടെ പേരുണ്ടോ എന്നറിയാം, പേര് ചേർക്കാനും സാധിക്കും