കോഴിക്കോട് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

 

Representative image

Kerala

കോഴിക്കോട് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

പ്രദേശത്തെ വയലിൽ ഇറങ്ങിയ കാട്ടുപോത്ത് കൂട്ടത്തെ തുരത്തിയോടിക്കാൻ ശ്രമിക്കവേയാണ് ആക്രമണമുണ്ടായത്

Sarath Nath MS

കോഴിക്കോട്: ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ശനിയാഴ്ചയാണ് സംഭവം.

ആലപ്പുഴയിലെ ചെങ്ങന്നൂരിൽ കോടതി ജീവനക്കാരനായ വിലങ്ങാട് വായാട് കോളനി നിവാസി സുനിൽ (40) ആണ് മരിച്ചത്. പ്രദേശത്തെ വയലിൽ ഇറങ്ങിയ കാട്ടുപോത്ത് കൂട്ടത്തെ തുരത്തിയോടിക്കാൻ ശ്രമിക്കവേയാണ് ആക്രമണമുണ്ടായത്. കാട്ടുപോത്ത് കൂട്ടം ഇറങ്ങിയ വിവരമറിഞ്ഞ് വനംവകുപ്പും നാട്ടുകാരും തുരത്തിയോടിക്കാൻ എത്തിയിരുന്നു.

ഇതിനിടെ ഒരു കാട്ടുപോത്ത് സുനിലിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുനിലിനെ ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓണം അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു സുനിൽ. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ക്രമക്കേടിനെതിരേ പ്രതിഷേധിച്ചു; നാല് വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത് ജാമിയ മില്ലിയ സർവകലാശാല

ക‍്യാപ്റ്റൻസിയുമില്ല, ബാറ്റ് ചെയ്യാനും അറിയില്ല; ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനത്തിനു പിന്നാലെ ബാബർ അസമിന് രൂക്ഷ വിമർശനം

യുവതി കുളിക്കുന്നത് പകർത്താൻ ശ്രമം, മൊബൈൽ ഫ്ലാഷ് ‌മിന്നിയതോടെ പിടിയിലായി; എസ്എഫ്ഐ നേതാവിനെതിരേ പരാതി

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; മമതാ ബാനർജിക്കെതിരേ കേസ്

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ചത് ഭരണഘടനാപരമായി ക്രിമിനൽ കുറ്റം; കേസെടുക്കാൻ മോദി ഉത്തരവിടണമെന്ന് രാഹുൽ ഗാന്ധി