അങ്കണവാടി ടീച്ചർ രണ്ട് വയസുകാരിയുടെ മുഖത്തടിച്ചതായി പരാതി

 
Local

അങ്കണവാടി ടീച്ചർ രണ്ട് വയസുകാരിയുടെ മുഖത്തടിച്ചെന്നു പരാതി

കുഞ്ഞിന്‍റെ മുഖത്ത് കൈ വിരൽ പാടുകൾ പതിഞ്ഞിട്ടുണ്ട്.

Megha Ramesh Chandran

തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടി ടീച്ചർ രണ്ട് വയസുകാരിയുടെ മുഖത്തടിച്ചതായി പരാതി. മൊട്ടമൂട് പറമ്പുക്കോണത്തെ അങ്കണവാടി ടീച്ചർ പുഷ്പലതയാണ് കുഞ്ഞിനെ മർദിച്ചത്. ബുധനാഴ്ച രാത്രി കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് നിർത്താതെ കരഞ്ഞു. അമ്മ കാര്യം തിരക്കിയപ്പോഴാണ് അധ്യാപിക അടിച്ചതാണെന്ന് കുഞ്ഞ് പറഞ്ഞത്.

കുഞ്ഞിന്‍റെ മുഖത്ത് കൈ വിരൽ പാടുകളുണ്ട്. തുടർന്ന് ചികിത്സയ്ക്കായി തൈക്കാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ തന്നെയാണ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരെ അറിയിച്ചത്.

അധ്യാപികയോടു വിശദീകരണം തേടിയെങ്കിലും, താൻ അടിച്ചില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ്. തുടർന്ന് അധ്യാപികയെ സസ്പെൻഡ് ചെയ്തു. മർദനത്തിൽ കുഞ്ഞിന്‍റെ കർണപുടത്തിൽ തകരാർ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുകയായണ്.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം