വെള്ളക്കയത്ത് വൈദികന്‍റെ കാർ ഒഴുക്കിൽ പെട്ടു 
Local

വെള്ളക്കയത്ത് വൈദികന്‍റെ കാർ ഒഴുക്കിൽ പെട്ടു; സാഹസികമായി രക്ഷപ്പെടുത്തി നാട്ടുകാർ

ഇടവകയിലെ ഭവന സന്ദർശനം കഴിഞ്ഞ് മടങ്ങിവരവെയാണ് കാർ സഹിതം ഒഴുക്കിൽപ്പെട്ടത്.

നീതു ചന്ദ്രൻ

കോതമംഗലം: മുള്ളിരിങ്ങാട് വെള്ളക്കയത്ത് പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെ വൈദികന്‍റെ കാർ ഒഴുക്കിൽപ്പെട്ടു. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. മുള്ളിരിങ്ങാട് ലൂർദ്‌മാതാ പള്ളി വികാരി ഫാ.ജേക്കബ്ബ് വട്ടപ്പിള്ളി സഞ്ചരിച്ച കാർ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഡോർ തുറന്ന് പുറത്തിറങ്ങിയ വൈദികൻ നീന്തി രക്ഷപെടുകയായിരുന്നു. ഇടവകയിലെ ഭവന സന്ദർശനം കഴിഞ്ഞ് മടങ്ങിവരവെയാണ് കാർ സഹിതം ഒഴുക്കിൽപ്പെട്ടത്. ഒഴുക്കിൽ പെട്ട കാർ ശനിയാഴ്ച കണ്ടെത്തി.

വെള്ളിയാഴ്ച വൈകിട്ട് മുതൽ മുള്ളിരിങ്ങാട് മേഖലയിൽ മണിക്കൂറുകളായി കനത്ത മഴ പെയ്യുന്നുണ്ട്. ഇതേത്തുടർന്നുള്ള ജലപ്രവാഹമാണ് അപകടത്തിന് കാരണമായത്.

മുള്ളാരിങ്ങാട് -തലക്കോട് റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പരിക്കണ്ണി പുഴയിൽ ക്രമത്തിൽ അധികം ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

ചന്ദനമരം മുറിച്ച് വിൽക്കാം; കേരള വന ഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം

രാജ്യം വികസന പാതയിലെന്ന് പ്രധാനമന്ത്രി

''പാർട്ടി നിലപാടിനൊപ്പം''; പത്മ പുരസ്കാരം സ്വീകരിക്കുന്നതിനെക്കുറിച്ച് വിഎസിന്‍റെ മകൻ

ഫെനിയുടെ നേതൃത്വത്തിൽ കടുത്ത സൈബർ ആക്രമണം; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി അതിജീവിത

നിയമസഭ തെരഞ്ഞെടുപ്പ്; 5 സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് കമ്മിഷൻ