.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി റോ-റോ സർവീസ്. 
Local

കൊച്ചിയിലെ മൂന്നാം റോ-റോ വെസൽ വിവാദത്തിൽ: 8 വർഷം കൊണ്ട് വില ഇരട്ടി

നിലവിൽ സർവീസ് നടത്തുന്ന രണ്ടു റോ-റോ വെസലുകളും കൊച്ചി നഗരസഭയ്ക്ക് കാര്യമായ വരുമാനത്തെക്കാൾ നഷ്ടമെന്ന് വാദം

VK SANJU

മട്ടാഞ്ചേരി: കൊച്ചി നഗരസഭയുടെ മൂന്നാമത് റോ-റോ വെസൽ ഇടപാട് വിവാദത്തിൽ. കൊച്ചിൻ ഷിപ്പിയാർഡിൽ നിർമിച്ച് 2016 ൽ സർവീസിനിറക്കിയ റോ-റോ ഒന്നിന് ഏഴരക്കോടി രൂപയായിരുന്നു വില. രണ്ടു ജങ്കാറിന് ചെലവ് 15 കോടി രൂപയും ഇരു ജെട്ടികൾക്കുമായി രണ്ടരക്കോടിയും. എന്നാൽ, എട്ട് വർഷം പിന്നിട്ടപ്പോൾ റോ-റോ വെസൽ ഒന്നിന് 15 കോടി രൂപയായതാണ് വിവാദത്തിനു കാരണം.

നിലവിൽ സർവീസ് നടത്തുന്ന രണ്ടു റോ-റോ വെസലുകളും കൊച്ചി നഗരസഭയ്ക്ക് കാര്യമായ വരുമാനത്തെക്കാൾ നഷ്ടമാണന്നാണ് റിപ്പോർട്ടുകളും കണക്കുകളും ചൂണ്ടിക്കാട്ടുന്നത്. നഗരസഭയുടെതായ രണ്ട് റോ-റോകളും സർവീസ് നടത്തുന്നത് കിൻകോയാണ്. ഏഴ് വർഷക്കാലം കൊച്ചി അഴിമുഖത്ത് സർവീസ് നടത്തിയിട്ടും നഗരസഭയ്ക്ക് ലഭിച്ചത് പലിശയിനത്തിൽ പോലും കൂട്ടാനാകില്ലെന്നാണ് ബന്ധപ്പെട്ടവർ തന്നെ ചൂണ്ടിക്കാട്ടുന്നത്.

നിലവിലുള്ള റോ-റോ വെസലുകളുടെ യാത്രാ സുരക്ഷിതത്വവും ഏറെ ആശങ്കയുണർത്തുകയാണ്. മാസത്തിൽ രണ്ടും മൂന്നും തവണ വിവിധ തകരാറുകളുടെ പേരിൽ സർവീസുകൾ മുടങ്ങുകയും ചെയ്യുന്നു. കൊച്ചി അഴിമുഖ കടത്ത് യാത്ര സുരക്ഷിതത്വം ഉറപ്പാക്കാൻ കൊച്ചി നഗരസഭയും കിൻകോയും തയ്യാറാകണമെന്ന് ആവശ്യമുയരുകയാണ്.

മൂന്നാമത് റോ- റോയുടെ വില നിർണയത്തിലും കരാർ വ്യവസ്ഥകളിലും സുതാര്യത ഉറപ്പാക്കുക, നിലവിലുള്ള റോ-റോ സംവിധാനം കാര്യ ക്ഷമമാക്കുക, യാത്രക്കാരുടെ സുരക്ഷിത യാത്ര ഉറപ്പാക്കുക എന്നാവശ്യവുമായി ജനകീയ സമരത്തിനും നിയമ നടപടികൾക്കുമൊരുങ്ങുകയാണ് ജനകീയ സംഘടനകൾ.

ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന ആവശ‍്യം ഹൈക്കോടതി തള്ളി

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: സിപിഎം നേതാവ് വെള്ളനാട് ശശിക്ക് മുൻകൂർ ജാമ‍്യമില്ല

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

ശബരിമല യുവതീപ്രവേശനം: നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ.സി. വേണുഗോപാല്‍

എൽപിജി പ്രതിസന്ധിയ്ക്ക് ആശ്വാസം; എൽപിജി ടാങ്കർ നന്ദാദേവി ഇന്ത്യൻ തീരത്തെത്തി