കൊല്ലത്ത് നാലര വയസുകാരന് നേരെ അധ്യാപികയുടെ ക്രൂര മർദനം

 
Local

കൊല്ലത്ത് നാലര വയസുകാരന് അധ്യാപികയുടെ ക്രൂര മർദനം

കുട്ടിയെ കുളിപ്പിക്കാനായി അമ്മ വസ്ത്രം മാറ്റിയപ്പോഴാണ് കുട്ടിയുടെ കാലുകളിൽ പാട് ശ്രദ്ധിച്ചത്.

Megha Ramesh Chandran

കൊല്ലം: ഏരൂരിൽ നാലര വയസുകാരനെ അങ്കണവാടി ടീച്ചർ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി. കുട്ടിയുടെ കാലിന്‍റെ തുടയിൽ രക്തം കട്ടപിടിക്കും വിധം അധ്യാപിക നുള്ളിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. കുട്ടിയെ കുളിപ്പിക്കാനായി അമ്മ വസ്ത്രം മാറ്റിയപ്പോഴാണ് കുട്ടിയുടെ കാലുകളിൽ പാട് ശ്രദ്ധിച്ചത്. കാലിലെ പാടിനെക്കുറിച്ച് അമ്മ കുട്ടിയോട് ചോദിച്ചതോടെയാണ് അധ്യാപിക ഉപദ്രവിച്ച വിവരം വീട്ടുകാരോട് കുട്ടി പറഞ്ഞു.

തുടർന്ന് വീട്ടുകാർ‌ പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. നിലവില്‍ അധ്യാപികയ്ക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞയുടനെ കുട്ടിയുടെ രക്ഷിതാക്കൾ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിരുന്നു.

കുട്ടിയെ ഉപദ്രവിച്ച ടീച്ചറോടും സംസാരിച്ചു. തന്നോട് ക്ഷമിക്കണം എന്നാണ് ടീച്ചര്‍ രക്ഷിതാക്കളോട് പറഞ്ഞത്. കുട്ടിയെ അക്ഷരം പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അധ്യാപികി കുട്ടിയെ ഉപദ്രവിച്ചതെന്നാണ് വിശദീകരണം.

പാർട്ടിയേക്കാൾ വലിയ നിലപാട് പ്രവർത്തകർക്ക് വേണ്ട; ശ്രീനാദേവിക്കെതിരേ യൂത്ത് കോൺഗ്രസ് നേതാവ് സ്നേഹ

ഒരാഴ്ചയിൽ കൊന്നൊടുക്കിയത് 500 തെരുവുനായ്ക്കളെ, കൂട്ടക്കൊല തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാൻ; തെലങ്കാനയിൽ വിവാദം

അധിക്ഷേപിച്ചെന്ന് അതിജീവിതയുടെ പരാതി; പിന്നാലെ മുഖ്യമന്ത്രിക്ക് പരാതി നൽകി ശ്രീനാദേവി കുഞ്ഞമ്മ

വ്യക്തിഹത്യ; രാഹുലിനെ പിന്തുണച്ച ശ്രീനാദേവിക്കെതിരേ അതിജീവിത കെപിസിസിക്ക് പരാതി നൽകി

സ്വർണവില വീണ്ടും സർവകല റെക്കോഡിൽ; നിരക്കറിയാം!