അടല്‍ സേതു

 
Mumbai

രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കടല്‍പാലമായ അടല്‍ സേതുവില്‍ വീണ്ടും കുഴി; കരാറുകാരന് ഒരു കോടി രൂപ പിഴ

വിമര്‍ശനവുമായി പ്രതിപക്ഷം

Mumbai Correspondent

മുംബൈ: രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കടല്‍പാലമായ അടല്‍സേതുവില്‍ കുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരായ ടാറ്റാ പ്രൊജക്ടിന് ഒരു കോടി രൂപ പിഴ ചുമത്തി. മുംബൈയും നവിമുംബൈയും തമ്മില്‍ ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ശിവ്രി നാവസേവാ കടല്‍പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത രണ്ട് വര്ഷത്തിനുള്ളില്‍ പല തവണ കുഴികള്‍ രൂപപ്പെട്ടതോടെ വിമര്‍ശനവും ശക്തമാകുകയാണ്.

പാലം ഉദ്ഘാടനം ചെയ്ത് 6 മാസത്തിനുള്ളില്‍ നവിമുംബൈയിലെ ഉള്‍വെയില്‍ നിന്നു പാലത്തിലേക്കുള്ള അപ്രോച്ച് റോഡാണ് മഴയ്ക്കു പിന്നാലെ വിണ്ടുകീറിയിരുന്നു. അന്ന് മറ്റൊരു കരാറുകാരനും പിഴശിക്ഷ നല്‍കിയിരുന്നു.

കഴിഞ്ഞ ജൂണില്‍ റോഡില്‍ വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്നും കരാറുകാര്‍ക്ക് 10 ലക്ഷം രൂപ വീതം പിഴശിക്ഷ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മൂന്നിടത്ത് കുഴി രൂപപ്പെട്ടത്.

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

"അവൾക്കൊപ്പമെന്ന് ആവർത്തിച്ചുകൊണ്ടുള്ള ഈ മെല്ലെപ്പോക്ക് പൊറുക്കാനാവുന്നതല്ല''; സർക്കാരിനെതിരേ ഡബ്യൂസിസി

കരട് വോട്ടര്‍ പട്ടിക: ഒഴിവാക്കിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍

പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുമരണം