രണ്ടു വര്‍ഷം സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം; പിന്നീട് പീഡനമായി കാണാനാവില്ലെന്ന് കോടതി

 
Mumbai

രണ്ടു വര്‍ഷം സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം; പിന്നീട് പീഡനമായി കാണാനാവില്ലെന്ന് കോടതി

താനെ സെക്ഷന്‍സ് കോടതിയുടേതാണ് വിധി

Mumbai Correspondent

താനെ: വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് പരസ്പരസമ്മതത്തോടെയായിരുന്നുവെങ്കില്‍ അത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് താനെ സെഷന്‍സ് കോടതി. ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങളില്‍നിന്ന് മുംബ്ര നിവാസിയായ ഷഹബാസ് മുഹമ്മദ് സലിം ഖാനെ കുറ്റമുക്തനാക്കി അഡീഷണല്‍ സെഷന്‍സ് ജഡ്ജി റൂബി യു. മാല്‍വങ്കറാണ് വിധി പുറപ്പെടുവിച്ചത്.

താനെയിലെ ഒരു മാളില്‍ ജോലിചെയ്തിരുന്നകാലത്ത് വിവാഹമോചിതയും രണ്ടു പെണ്‍മക്കളുടെ അമ്മയുമായ ഒരു സ്ത്രീയുമായി ഖാന്‍ സൗഹൃദത്തിലായി. 2016-നും 2018-നും ഇടയില്‍ ഖാന്‍ വിവാഹവാഗ്ദാനം നല്‍കി സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും പിന്നീട് വാഗ്ദാനം ലംഘിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

എന്നാല്‍, ഈ വാദം കോടതി അംഗീകരിച്ചില്ല. രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു ബന്ധം വലിയ ഒരു കാലഘട്ടമാണ്. ഈ കാലയളവിലുടനീളം അവര്‍ പരാതിനല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!