രണ്ടു വര്‍ഷം സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം; പിന്നീട് പീഡനമായി കാണാനാവില്ലെന്ന് കോടതി

 
Mumbai

രണ്ടു വര്‍ഷം സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം; പിന്നീട് പീഡനമായി കാണാനാവില്ലെന്ന് കോടതി

താനെ സെക്ഷന്‍സ് കോടതിയുടേതാണ് വിധി

Mumbai Correspondent

താനെ: വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് പരസ്പരസമ്മതത്തോടെയായിരുന്നുവെങ്കില്‍ അത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് താനെ സെഷന്‍സ് കോടതി. ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങളില്‍നിന്ന് മുംബ്ര നിവാസിയായ ഷഹബാസ് മുഹമ്മദ് സലിം ഖാനെ കുറ്റമുക്തനാക്കി അഡീഷണല്‍ സെഷന്‍സ് ജഡ്ജി റൂബി യു. മാല്‍വങ്കറാണ് വിധി പുറപ്പെടുവിച്ചത്.

താനെയിലെ ഒരു മാളില്‍ ജോലിചെയ്തിരുന്നകാലത്ത് വിവാഹമോചിതയും രണ്ടു പെണ്‍മക്കളുടെ അമ്മയുമായ ഒരു സ്ത്രീയുമായി ഖാന്‍ സൗഹൃദത്തിലായി. 2016-നും 2018-നും ഇടയില്‍ ഖാന്‍ വിവാഹവാഗ്ദാനം നല്‍കി സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും പിന്നീട് വാഗ്ദാനം ലംഘിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

എന്നാല്‍, ഈ വാദം കോടതി അംഗീകരിച്ചില്ല. രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു ബന്ധം വലിയ ഒരു കാലഘട്ടമാണ്. ഈ കാലയളവിലുടനീളം അവര്‍ പരാതിനല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

സർക്കാരുമില്ല, വിദ്യാഭ്യാസ മന്ത്രിയുമില്ല; എസ്എസ്എൽസി ഫലപ്രഖ്യാപനം വൈകും?

ചോദ്യ പേപ്പർ ചോർച്ച; നീറ്റ് പരീക്ഷ റദ്ദാക്കി

രണ്ടാമൂഴം; അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്തു

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; വടകര സ്വദേശിക്കെതിരേ കേസ്

"പെൺകുട്ടികൾ പഠിക്കേണ്ട ആവശ്യമില്ല, അവർ നാലു ചുമരിൽ ഒതുങ്ങേണ്ടവരാണ്"; വിവാദ പരാമർശവുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി