കൊങ്കണ്‍ റെയില്‍വേ ഓഫിസിന് മുന്നില്‍ ഓഗസ്റ്റ് 15ന് നിരാഹാര സമരം

 

File image

Mumbai

കൊങ്കണ്‍ റെയില്‍വേ ഓഫിസിനു മുന്നില്‍ നിരാഹാര സമരം

അര്‍ഹമായ റെയില്‍വേ സേവനങ്ങള്‍ നൽകുന്നില്ലെന്ന് ആരോപിച്ചാണ് കൊങ്കണ്‍ റെയില്‍വേ പാസഞ്ചര്‍ സര്‍വീസ് കമ്മിറ്റി ഓഗസ്റ്റ് 15നു സമരം ചെയ്യുന്നത്

Mumbai Correspondent

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ കൊങ്കണ്‍ റെയില്‍വേ പദ്ധതിയില്‍ 22 ശതമാനം ഓഹരി നല്‍കിയിട്ടും സംസ്ഥാനത്തിന് അര്‍ഹമായ റെയില്‍വേ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് കൊങ്കണ്‍ റെയില്‍വേ പാസഞ്ചര്‍ സര്‍വീസ് കമ്മിറ്റി ഓഗസ്റ്റ് 15ന് ബേലാപുരിലെ കൊങ്കണ്‍ റെയില്‍വേ ആസ്ഥാനത്ത് നിരാഹാരസമരം നടത്തുന്നു.ആകെ മൂന്ന് ട്രെയിനുകള്‍ മാത്രമാണ് മഹാരാഷ്ട്രയ്ക്കുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു.

സാവന്ത്വാടി പൂര്‍ണമായ റെയില്‍വേ ടെര്‍മിനസായി വികസിപ്പിക്കുക, വസൈസാവന്ത്വാടി പാസഞ്ചര്‍ ട്രെയിന്‍ ആരംഭിക്കുക, കല്യാണ്‍-സാവന്ത്വാടി പാസഞ്ചര്‍ ട്രെയിന്‍ ആരംഭിക്കുക, മുംബൈ-രത്‌നഗിരി ഇന്റര്‍സിറ്റി സര്‍വീസ് ആരംഭിക്കുക. ദാദര്‍-ചിപ്ലൂണ്‍ മെമു സര്‍വീസ് ആരംഭിക്കുക, പുണെ-രത്‌നഗിരി എക്‌സ്പ്രസ് ആരംഭിക്കുക, കൊങ്കണ്‍ റെയില്‍വേപ്പാതയുടെ ഇരട്ടിപ്പിക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുക, ചില സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ പന്‍വേല്‍-മിറജ് വഴി മഡ്ഗാവിലേക്ക് തിരിച്ചുവിടുക, കൊങ്കണ്‍ റൂട്ടിലെ എല്ലാസ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകള്‍ക്ക് മേല്‍ക്കൂര നിര്‍മിക്കുക എന്നിവയാണ് സമരക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

യുവാക്കളുടെ ആവശ‍്യങ്ങൾ നേരിട്ടറിയാൻ രാജ‍്യവ‍്യാപക പര‍്യടനം നടത്താനൊരുങ്ങി സിജെപി

രാഷ്ട്രീയ പാർട്ടികളിൽ പ്രതീക്ഷ നഷ്ടപ്പെട്ടു; തൃണമൂൽ കോൺഗ്രസിൽ നിന്നും ചന്ദ്രകുമാർ ബോസ് രാജിവച്ചു

'അമ്മ'യിലെ പ്രശ്നം ഭാരവാഹികൾ പരിഹരിക്കട്ടെ; സംഘടനയുടെ തലപ്പത്തേക്കില്ലെന്ന് മോഹൻലാൽ

ഇന്ത്യൻ ഏജന്‍റുമാർ 30 ലഷ്കർ പ്രവർത്തകരെ കൊന്നു: വെളിപ്പെടുത്തലുമായി ഭീകര നേതാവ്

അഭിജീത് ദിപ്കെയുടെ ആളുകൾ ക്രൂരമായി മർദിച്ചു; ഡൽഹി പൊലീസിൽ പരാതി നൽകി ഇൻഫ്ലുവൻസർ