എം. ചന്ദ്രശേഖരന്‍

 
Mumbai

കഥാകൃത്ത് എം. ചന്ദ്രശേഖരന്‍ അന്തരിച്ചു

ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

Mumbai Correspondent

മുംബൈ: കഥാകൃത്തും മംഗലാട്ട് കുടുംബാംഗവുമായ എം. ചന്ദ്രശേഖരന്‍. (74) അന്തരിച്ചു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെയാണ് മരണം. ഡോംബിവ്‌ലിയില്‍ ഏറെക്കാലമായി താമസിക്കുന്ന അദ്ദേഹം മയ്യഴി സ്വദേശിയാണ്. പരേതരായ മംഗലാട്ട് കുഞ്ഞിരാമന്‍റെയും തയ്യുള്ളതില്‍ മാധവിയുടെയും മകനാണ്. 1980-90 കാലഘട്ടത്തില്‍ മലയാളകഥാ സാഹിത്യത്തില്‍ ശക്തമായ സാന്നിധ്യമായിരുന്നു.

മാതൃഭൂമി, കലാകൗമുദി, മലയാളം, എന്നീ ആനുകാലികങ്ങളിലായി നൂറില്‍ പരം കഥകള്‍ എഴുതിയിരുന്നു. പ്രൊഫ. എം. അച്യുതന്‍റെ ചെറുകഥ ഇന്നലെ ഇന്ന് എന്ന കൃതിയില്‍ പ്രത്യേക പരാമര്‍ശമുണ്ട്. സ്വച് നീലമായ ആകാശം, ഏകാന്ത ജാലങ്ങള്‍ എന്നീ രണ്ടു കഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു.

മൂന്നാമതു കഥാ സമാഹാരത്തിന്‍റെ ശ്രമത്തിലായിരുന്നു. കാക്കനാടന്‍ മലയാളനാട് വാരികയില്‍ ഉള്ളപ്പോഴാണ് അവിടെ പ്രൂഫ് റീഡറായി ജോലി ചെയ്തത്. മുംബൈയില്‍ സ്വകാര്യസ്ഥാപനത്തില്‍ മാനജേരായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ. പുഷ്പ. മക്കള്‍. പ്രിയങ്കര്‍ ( മാനേജര്‍ എച്ഡിഎഫ്സി ബാങ്ക് ) ആതിര (ഐടി ഫീല്‍ഡ് )

മലപ്പുറത്തെ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം