എൻഎംഎംടി നിരക്ക് 50 ശതമാനത്തിലധികം കുറച്ചു; അടൽ സേതു വഴി നവി മുംബൈയിൽ നിന്നും യാത്രക്കാർ കൂടിയതായി റിപ്പോർട്ട്‌  
Mumbai

എൻഎംഎംടി നിരക്ക് 50 ശതമാനത്തിലധികം കുറച്ചു; അടൽ സേതു വഴി നവി മുംബൈയിൽ നിന്നും യാത്രക്കാർ കൂടിയതായി റിപ്പോർട്ട്‌

ഖാർഘറിൽ നിന്നും മന്ത്രാലയ വരെയുള്ള റൂട്ടിലെ നിരക്ക് 270 രൂപയിൽ നിന്ന് 120 രൂപയായി കുറഞ്ഞു

നവി മുംബൈ: നവി മുംബൈ മുനിസിപ്പൽ ട്രാൻസ്‌പോർട്ട് (എൻഎംഎംടി) നിരക്കുകൾ 50 ശതമാനത്തിലധികം വെട്ടിക്കുറച്ചതോടെ അടൽ സേതു പാലം വഴിയുള്ള മുംബൈയ്ക്കും നവി മുംബൈയ്‌ക്കുമിടയിലുള്ള ടിക്കറ്റ് നിരക്ക് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞയാഴ്ച നടപ്പാക്കിയ പുതുക്കിയ നിരക്കുകൾ ഇതിനകം തന്നെ റൂട്ടുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായതായാണ് സൂചിപ്പിക്കുന്നത്. ഖാർഘറിൽ നിന്നും മന്ത്രാലയ വരെയുള്ള റൂട്ടിലെ നിരക്ക് 270 രൂപയിൽ നിന്ന് 120 രൂപയായും നെരുളിൽ നിന്നും മന്ത്രാലയ വരെയുള്ള നിരക്ക് 230 രൂപയിൽ നിന്ന് 105 രൂപയായും കുറഞ്ഞു. റൂട്ട് നമ്പർ 116-ൽ യാത്രക്കാരുടെ എണ്ണം 20-ൽ നിന്ന് 60 ആയി ഉയർന്നു, റൂട്ട് 117-ന്‍റെ എണ്ണം 20-25-ൽ നിന്ന് ഏകദേശം 70 ആയി ഉയർന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് നവി മുംബൈയെയും മന്ത്രാലയയെയും ബന്ധിപ്പിക്കുന്ന ഈ രണ്ട് റൂട്ടുകളും എൻഎംഎംടി ആരംഭിച്ചത്. എന്നാൽ ഉയർന്ന നിരക്കുകൾ യാത്രക്കാരെ പിന്തിരിപ്പിച്ചു. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി ഗതാഗത വകുപ്പിനെ ഇത്‌ വീണ്ടും വിലയിരുത്താനും നിരക്ക് കുറയ്ക്കാനും പ്രേരിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലമായ അടൽ സേതു കഴിഞ്ഞ വർഷം ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു. ഗതാഗതക്കുരുക്കില്ലാതെ മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയിൽ 20 മിനിറ്റിൽ എത്താമെന്നതാണ് ഈ റൂട്ടിലെ ഏറ്റവും വലിയ പ്രത്യേകത.

മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ഉറാൻ, പൻവേൽ, ഗോവ, പൂനെ എന്നിവയുമായി ബന്ധിപ്പിക്കുന്നു. ഉയർന്ന ടോൾ നിരക്ക് കാരണം തുടക്കത്തിൽ മടിച്ച NMMT കഴിഞ്ഞ സെപ്റ്റംബറിൽ ഗണേശോത്സവത്തിൽ അടൽ സേതുവിന് മുകളിലൂടെ എയർ കണ്ടീഷൻഡ് ബസ് സർവീസ് ആരംഭിച്ചു. 116, 117 എന്നീ രണ്ട് റൂട്ടുകളാണ് തുടങ്ങിയത്.

റൂട്ട് 116 നെരൂൾ ബസ് ടെർമിനസിൽ നിന്ന് (കിഴക്ക്) ഉൾവെയിലെ ഖാർകോപർ റെയിൽവേ സ്റ്റേഷൻ വഴി മന്ത്രാലയയിലേക്ക് പോകുന്നു. അതേസമയം റൂട്ട് 117 ഖാർഘറിലെ ജൽ വായു വിഹാറിൽ നിന്ന് ആരംഭിച്ച് പൻവേൽ വഴി മന്ത്രാലയയിലേക്ക് പോകുന്നു.

ബസുകൾ ഉണ്ടായിരുന്നിട്ടും, ഉയർന്ന നിരക്കുകൾ സർവീസ് അസാധ്യമാക്കി, ബസുകൾ ഏതാണ്ട് കാലിയായി ഓടുകയായിരുന്നു. നിരക്കുകൾ കുറച്ചതോടെ ഇപ്പോൾ എല്ലാവരും യാത്ര ചെയ്യാൻ സന്നദ്ധരായി. നേരത്തെ, ഇത് വളരെ ചെലവേറിയതായിരുന്നു, അതിനാൽ കൂടുതൽ തിരക്കും വേഗത കുറവും ഉണ്ടായിരുന്നിട്ടും പലരും ട്രെയിനിനെ തെരഞ്ഞെടുത്തു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ