Mumbai

എം‌വി‌എയിലെ ഭിന്നതകൾക്കിടയിൽ ഉദ്ധവ് താക്കറെ ശരദ് പവാർ കൂടിക്കാഴ്ച

താക്കറെ ഗ്രൂപ്പും എൻസിപിയും കോൺഗ്രസും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് ഈ വിഷയങ്ങളിൽ എംവിഎ നേതാക്കൾ നൽകിയ വ്യത്യസ്ത അഭിപ്രായങ്ങൾ വ്യക്തമാക്കുന്നു

മുംബൈ: ശിവസേന (യുബിടി) തലവനും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ ചൊവ്വാഴ്ച എൻസിപി നേതാവ് ശരദ് പവാറിന്റെ മുംബൈയിലെ വസതിയായ ‘സിൽവർ ഓക്കിൽ’ വെച്ച്കൂടിക്കാഴ്ച നടത്തി. എംവിഎ സഖ്യത്തിൽ നിന്ന് എൻസിപി പുറത്തേക്ക്‌ പോകും എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ കൂടിക്കാഴ്ച. നടത്തിയത്.യു ബി ടി നേതാവ് സഞ്ജയ് റാവത്തും ഉദ്ധവ് താക്കറെയ്‌ക്കൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിന് മുമ്പ് ഉദ്ധവ് താക്കറെ മഹാ വികാസ് അഘാഡിയിൽ (എം‌വി‌എ) ആരോടും കൂടിയാലോചിച്ചിട്ടില്ലെന്ന് മുതിർന്ന രാഷ്ട്രീയക്കാരൻ ഒരു അഭിമുഖത്തിൽ പറഞ്ഞതിന് പിന്നാലെയാണ് താക്കറെയുടെ പവാറിന്റെ സന്ദർശനം.

പ്രധാനമന്ത്രി മോദിയെയും വ്യവസായി ഗൗതം അദാനിയെയും കുറിച്ച് ശരദ് പവാറും അജിത് പവാറും നടത്തിയ ചില അഭിപ്രായങ്ങൾക്ക് ശേഷം എം‌വി‌എയ്‌ക്കുള്ളിലെ ഭിന്നതകൾ ഉടലെടുത്തിരുന്നു.

സവർക്കർ, ഗൗതം അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ചുള്ള ജെപിസി അന്വേഷണം, ഇവിഎം കൃത്രിമം, പ്രധാനമന്ത്രി മോദിയുടെ ബിരുദം തുടങ്ങി വിവിധ വിഷയങ്ങളിൽ എംവിഎയിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാരാഷ്ട്രയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ നടക്കുകയാണ്.

താക്കറെ ഗ്രൂപ്പും എൻസിപിയും കോൺഗ്രസും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് ഈ വിഷയങ്ങളിൽ എംവിഎ നേതാക്കൾ നൽകിയ വ്യത്യസ്ത അഭിപ്രായങ്ങൾ വ്യക്തമാക്കുന്നു.ഇത് മഹാവികാസ് അഘാഡിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കാൻ കാരണമായി.അതേസമയം കൂടികാഴ്ച്ചയുടെ വിശദാംശങ്ങൾ ഇതുവരെ ആരും തന്നെ പുറത്തു വിട്ടിട്ടില്ല.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു