ആന മോഷണം ; ജയമതിയെ രക്ഷപ്പെടുത്തിയത് ബിഹാറിൽ നിന്ന്

 
India

ആന മോഷണം; 27 ലക്ഷത്തിന് വിറ്റ പിടിയാനയെ രക്ഷപ്പെടുത്തിയത് ബിഹാറിൽ നിന്ന്

40 ലക്ഷത്തിനാണ് ശുക്ല റാഞ്ചിയിൽ നിന്നും ആനയെ വാങ്ങിയത്

Jithu Krishna

മേദിനിനഗർ: ഝാർഖണ്ഡിലെ പലമു ജില്ലയിൽ നിന്നും മോഷ്ടിക്കപ്പെട്ട ആനയെ ബിഹാറിലെ ചാപ്രയിൽ‌ നിന്നും രക്ഷപ്പെടുത്തി പൊലീസ്. ആനയെ മോഷ്ടിച്ച് 27 ലക്ഷത്തിന് വിറ്റതായാണ് ആരോപണം.

ഉത്തർപ്രദേശിലെ മിർസാപുർ സ്വദേശി നരേന്ദ്ര കുമാർ ശുക്ലയാണ് ജയമതി എന്ന‌ ‌പിടിയനയെ കാണാനില്ലെന്നു പരാതി നൽകിയിരുന്നത്.

40 ലക്ഷത്തിനാണ് ശുക്ല റാഞ്ചിയിൽ നിന്നും ആനയെ വാങ്ങിയത്. ആന ചാപ്രയിലുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ബിഹാർ പൊലീസിന്‍റെ സഹായത്തോടെ ആനയെ രക്ഷിക്കുകയായിരുന്നു. മോഷണ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്ന് മേദിനിനഗറിലെ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ മണിഭൂഷൺ പ്രസാദ് അറിയിച്ചു.

"ഓരോ രക്തസാക്ഷി ദിനവും പോരാട്ടങ്ങൾക്ക്‌ ഇടവേളകളില്ലെന്ന ഓർമപ്പെടുത്തലാണ്"; അഭിമന്യുവിനെ അനുസ്മരിച്ച് വി.കെ. സനോജ്

മുഖ്യമന്ത്രി അനാവശ്യ ധൃതി കാണിക്കുന്നു, മദ്യ കമ്പനികളെ സഹായിക്കാനാണ് നീക്കം; വിമർശനവുമായി പിണറായി വിജയൻ

കോംബോ ഓഫറിൽ ഷവർമയും ഷവായും കഴിച്ച 21 പേർ ആശുപത്രിയിൽ

സുൽത്താൻ ബത്തേരിയിൽ കാട്ടാനയുടെ ആക്രമണം; അത്ഭുതകരമായി രക്ഷപ്പെട്ട് ക്ഷീരകർഷകൻ

കുട്ടികളെ വാഷിങ് മെഷീനിൽ ഇരുത്തി, വായിലേക്ക് വെള്ളം സ്പ്രേ ചെയ്തു; ഡേ കെയറിൽ ജീവനക്കാർക്കെതിരേ കേസ്