കിഷ്ത്വാർ മേഘവിസ്ഫോടനം: മരണസംഖ്യ 60

 
India

കിഷ്ത്വാർ മേഘവിസ്ഫോടനം: മരണസംഖ്യ 60

വ്യാഴാഴ്ച ഉച്ചയ്ക്കാണ് മേഘവിസ്ഫോടനവും മിന്നൽ പ്രളയവുമുണ്ടായത്.

Megha Ramesh Chandran

ജമ്മു: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ 60 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുളള അറിയിച്ചു.

നൂറോളം പേരെ കാണാതായെന്നാണ് റിപ്പോർട്ട്. കനത്ത മഴയ്ക്കു പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. ചാസോതി ഗ്രാമത്തിൽ ശക്തമായ മഴയാണുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഹിമാലയൻ ക്ഷേത്രമായ മാതാ ചണ്ഡിയിലേക്കുളള യാത്ര ആരംഭിക്കുന്ന ചോഷിതിയിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് മേഘവിസ്ഫോടനവും മിന്നൽ പ്രളയവുമുണ്ടായത്. ജൂലൈ 25ന് ആരംഭിച്ച മച്ചൈൽ മാതാ തീര്‍ഥാടന യാത്രാ പാതയിലായിരുന്നു ദുരന്തം.

മലയോരത്തുള്ള ഗ്രാമത്തിലെ വീടുകളിൽ പലതും മിന്നൽ പ്രളയത്തിൽ ഒലിച്ചു പോയതായി ഡെപ്യൂട്ടി കമ്മിഷണർ പങ്കജ് കുമാർ ശർമ വ്യക്തമാക്കി. മാതാ തീർഥാടനം താത്കാലികമായി നിർത്തിവച്ചു.

തീർഥാടനം ആരംഭിക്കുന്നത് ചാസോതി ഗ്രാമത്തിൽ നിന്നാണ്. ‌പലയിടങ്ങളിലും മണ്ണിടിച്ചിൽ മൂലം റോഡുകൾ തകർന്ന അവസ്ഥയിലാണ്.

സംസ്ഥാനത്ത് താപനില കൂടുന്നു; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

കർ‌ണാടകയിൽ സുരക്ഷാവീഴ്ച! മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിറങ്ങിയത് മന്ത്രിക്ക് നിശ്ചയിച്ചിരുന്ന ഹെലിപ്പാഡിൽ

ബേപ്പുർ ഇടതിനൊപ്പം; തുടർഭരണം കിട്ടിയാൽ പാവപ്പെട്ട എന്ന പ്രയോഗം ഉണ്ടാ കില്ല: എം.വി. ഗോവിന്ദൻ

ശബരിമല സ്വർണക്കൊള്ള; കൂടുതൽ പരിശോധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി

"പിണറായി 3.0 എന്ന ബ്രാന്‍ഡിങ് ദോഷം ചെയ്യും, ഏകാധിപത്യത്തിലേക്ക് ഒതുങ്ങുന്നത് നാശത്തിനാണ്'': സാറാ ജോസഫ്