4 കോടി നഷ്ടപരിഹാരം തേടി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും

 
India

4 കോടി നഷ്ടപരിഹാരം തേടി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും

യൂട്യൂബിനും ഗൂഗിളിനുമെതിരേയാണ് ഇരുവരും കോടതിയെ സമീപിച്ചത്

Namitha Mohanan

മുംബൈ: യൂട്യൂബിനും ഗൂഗിളിനുമെതിരേ മാനനഷ്ടക്കേസ് നൽകി ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. എഐ അടിസ്ഥാനമാക്കിയുള്ള ഡീപ്ഫേക്ക് വീഡിയോകളുടെ പ്രചരണം ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും നടപടി.

ദേശിയ മാധ്യമത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ഗൂഗിളിനും യൂട്യൂബിനും എതിരേ 450,000 ഡോളർ (ഏകദേശം ₹4 കോടി) നഷ്ടപരിഹാരവും ഇത്തരം ചൂഷണം തടയുന്നതിന് സ്ഥിരമായ ഒരു ഇൻജക്ഷൻ ആവശ്യപ്പെടുന്നു.

"ലൈംഗികത പ്രകടമാക്കുന്ന", അല്ലെങ്കിൽ "സാങ്കൽപ്പികമായ" എഐ ഉള്ളടക്കങ്ങളുള്ള നിരവധി യൂട്യൂബ് വീഡിയോകളുടെ ലിങ്കുകളും സ്ക്രീൻഷോട്ടുകളും അടക്കം പരാതിക്കൊപ്പം താരങ്ങൾ നൽകിയിട്ടുണ്ട്. യൂട്യൂബിന്‍റെ ഉള്ളടക്കവും മൂന്നാം കക്ഷി പരിശീലന നയങ്ങളും ആശങ്കാജനകമാണെന്ന് അഭിനേതാക്കൾ വാദിക്കുന്നു.

തന്‍റെ ചിത്രങ്ങൾ‌ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് സെപ്റ്റംബർ ആദ്യം തന്നെ ഐശ്വര്യയും അഭിഷേകും സമാനമായ ഹർജികൾ കോടതിയിൽ സമർപ്പിച്ചിരുന്നു. വീഡിയോകളിലും പരസ്യങ്ങളിലും തങ്ങളുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് വിലക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഇതിന് പുറമേയാണ് വീണ്ടും ഇരുവരും ഹർജി സമർപ്പിച്ചിരിക്കുന്നത്.

പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് കുത്തനെ ഉയര്‍ത്തി; സാധാരണ പാസ്‌പോര്‍ട്ടിന് 2500 രൂപ, തത്കാലിന് 5000

പകര്‍ച്ചവ്യാധി പ്രതിരോധം; അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

വീര്യം കുറഞ്ഞ മദ്യ വില്‍പ്പന; അനുമതി തേടി ബക്കാഡി എല്‍ഡിഎഫ് സര്‍ക്കാരിനെ സമീപിച്ച രേഖ പുറത്ത്‌

വനിതാ ലോകകപ്പ്: ഇന്ത്യ ജീവൻ നിലനിർത്തി

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; എട്ടു പേര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു