അയോധ്യ രാമക്ഷേത്രം

 
India

രാമക്ഷേത്രത്തിൽ നിന്ന് ദിവസേന മോഷ്ടിച്ചത് എട്ട് ലക്ഷം വരെ, പ്രതികൾ വീടുകളും കാറും വാങ്ങി: അന്വേഷണ റിപ്പോർട്ട്

14,000 രൂപ മുതൽ 15,000 രൂപ വരെ മാത്രം ശമ്പളമുണ്ടായിരുന്ന ജീവനക്കാർ ആഡംബര വീടുകളും എസ് യുവി കാറുകളും വാങ്ങിയെന്നാണ് കണ്ടെത്തൽ

Manju Soman

അയോധ്യ: രാമക്ഷേത്രത്തിൽ ഭക്തർ നൽകുന്ന കാണിക്കപ്പണത്തിൽ വൻതോതിൽ മോഷണം നടന്നതായി അന്വേഷണ റിപ്പോർട്ട്. ദിവസവും ആറ് ലക്ഷം മുതൽ എട്ട് ലക്ഷം വരെയാണ് തട്ടിയെടുത്തിരുന്നു. പ്രതികളായ പലരുടേയും സാമ്പത്തിക സ്ഥിതിയിൽ വലിയ വളർച്ചയുണ്ടായതായും അന്വേഷണത്തിൽ തെളിഞ്ഞു. അതിനിടെ പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായി. ഫോണുകളിൽ നിർണായക വിവരങ്ങളുണ്ടെന്നാണ് സൂചന.

14,000 രൂപ മുതൽ 15,000 രൂപ വരെ മാത്രം ശമ്പളമുണ്ടായിരുന്ന ജീവനക്കാർ ആഡംബര വീടുകളും എസ് യുവി കാറുകളും വാങ്ങിയെന്നാണ് കണ്ടെത്തൽ. വെള്ളം വിറ്റിരുന്ന അവിനാഷ് ശുക്ല അയോധ്യയിൽ സ്വന്തമായി വീട് നിർമിക്കുകയും ആഡംബര കാർ വാങ്ങുകയും ചെയ്തു. ലവ്കുഷ് മിശ്ര എന്ന മറ്റൊരു പ്രതി കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി. മുൻപ് ഡ്രൈവറായിരുന്ന രാംശങ്കർ യാദവ് എന്നയാൾ ഒരു ഹോസ്റ്റൽ തന്നെ നിർമിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ക്ഷേത്രത്തിലെ ശുചിമുറികളിൽ പണം താത്കാലികമായി സൂക്ഷിച്ച ശേഷം ചെറിയ തവണകളായി പുറത്തെത്തിക്കുകയായിരുന്നു ഇവരുടെ രീതി. സിസിടിവി ദൃശ്യങ്ങൾ മറച്ചുവെച്ചും പണം പോക്കറ്റുകളിലും സോക്‌സുകളിലും ഒളിപ്പിച്ചുമാണ് പണം കടത്തിയിരുന്നത്. 2025-ലെ മഹാകുംഭ മേളയുടെ സമയത്താണ് ഏറ്റവും കൂടുതൽ മോഷണം നടന്നതെന്ന് സംശയിക്കുന്നു. ഭക്തർ നൽകുന്ന സ്വർണം, വെള്ളി ആഭരണങ്ങൾക്ക് കൃത്യമായ കണക്കുകൾ സൂക്ഷിക്കാത്തത് മോഷണം എളുപ്പമാക്കി. പരിശോധനയ്ക്കായി അയോധ്യ രാമക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച 944 കിലോ വെള്ളി സർക്കാർ മിന്റിലേക്ക് അയച്ചിട്ടുണ്ട്.

"എന്‍റെ പോരാട്ടം പവർ ഗ്രൂപ്പിനെതിരെയാണ്, എത്ര അപമാനിച്ചാലും ഇതിൽ നിന്ന് ഞാൻ പിന്നോട്ടില്ല"; ശ്വേത മേനോൻ

ഇന്ത്യയിലേക്ക് വന്നാൽ ഒന്നിച്ചുജീവിക്കാമെന്ന് കാമുകി; അതിർത്തി കടന്നെത്തി പാക് യുവാവ്, തിരിച്ചയച്ച് സൈന്യം

"ആശയക്കുഴപ്പത്തിൽ സംഭവിച്ചത്"; അക്ഷരത്തെറ്റിനെതിരായ ട്രോളുകളിൽ പ്രതികരിച്ച് മന്ത്രി കുഞ്ഞാലിക്കുട്ടി

പ്രിയദർശിനി യാത്രയിൽ നിന്ന് ലാഭിക്കുന്ന പണം നിഷേപിക്കാൻ സ്ത്രീകൾക്കായി പിങ്ക് ചിട്ടി വരുന്നു!

പ്രണയ നൈരാശ്യം? 13 കാരിയുടെ പീഡന പരാതി വ്യാജം!