വന്ദേ ഭാരത് എക്സ്പ്രസിൽ മോശം ഭക്ഷണം; IRCTC യ്ക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ

 

Representative image

India

വന്ദേ ഭാരതിൽ മോശം ഭക്ഷണം; IRCTCക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ

യാത്രക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയിൽവേ യുടെ നടപടി

Jisha P.O.

ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസിൽ മോശം ഭക്ഷണം വിളമ്പിയതിന് റെയിൽവേയുടെ തന്നെ കീഴിലുള്ള ഐആർസിടിസിക്ക് 10 റെയിൽവേ മന്ത്രാലയം 10 ലക്ഷം രൂപ പിഴ ചുമത്തി. ഭക്ഷണവിതരണം നടത്തിയ സ്വകാര്യ ഏജൻസിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും കരാർ റദ്ദാക്കുകയും ചെയ്തു.

വന്ദേഭാരതിലെ ഭക്ഷണത്തിന്‍റെ ഗുണനിവാരത്തെ കുറിച്ച് യാത്രക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ റെയിൽവേ നടപടിയെടുത്തത്.

മാർച്ച് 15ന് പട്ന-ടാറ്റാനഗർ വന്ദേഭാരത് എക്സ്പ്രസിൽ വിളമ്പിയ ഭക്ഷണത്തെക്കുറിച്ചാണ് പരാതി. ഭക്ഷണം മോശമായതിനെ തുടർന്ന് യാത്രക്കാരൻ ഇതിന്‍റെ വീഡിയോ എടുക്കുകയും ഇത് അധികൃതർക്ക് അയച്ചുകൊടുക്കുകയുമായിരുന്നു.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!