തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; 19 പേർ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 19 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. വിരുദുനഗറിലെ കട്ടനാർപട്ടിയിലുള്ള വനജ പടക്കനിർമാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. രക്ഷാപ്രവർത്തനം തുടരുന്നു. അപകടം നടന്ന സമയത്ത് മുപ്പതിലധികം പേർ പടക്കനിർമാണ ശാലയിൽ ഉണ്ടായിരുന്നതായാണ് നിഗമനം.
സ്ഫോടനത്തിൽ കെട്ടിടത്തിലെ നാലു മുറികളും തകർന്നു. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ്.
സാധാരണ പടക്കനിർമാണ ശാലയ്ക്ക് ഞായറാഴ്ച അവധി നൽകുകയാണ് പതിവ്. ഏപ്രിൽ 23ന് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പായിരുന്നതിനാൽ അവധി നൽകേണ്ടതിനാലാണ് ഞായറാഴ്ച തുറന്നു പ്രവർത്തിച്ചത്.