CV Ananda Bose, Mamata Banerjee  file
India

ഗവര്‍ണര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം പാടില്ല: മമതയോട് ഹൈക്കോടതി

കേസ് ഓഗസ്റ്റ് 14നു വീണ്ടും പരിഗണിക്കും.

Ardra Gopakumar

കോൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെതിരേ അപകീർത്തികരമോ തെറ്റായതോ ആയ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് മുഖ്യമന്ത്രി മമത ബാനർജിയുൾപ്പെടെ നാലു തൃണമൂൽ കോൺഗ്രസ് നേതാക്കളെ കൽക്കട്ട ഹൈക്കോടതി വിലക്കി. ആനന്ദബോസ് നൽകിയ അപകീർത്തിക്കേസിലാണു നടപടി. കേസ് ഓഗസ്റ്റ് 14നു വീണ്ടും പരിഗണിക്കും.

മമത, തൃണമൂൽ നേതാവ് കുനാൽ ഘോഷ്, എംഎൽഎമാരായ സായന്തിക ബാനർജി, റിയാത്ത് ഹുസൈൻ സർക്കാർ എന്നിവർക്കാണു ഹൈക്കോടതിയുടെ വിലക്ക്. പശ്ചിമ ബംഗാൾ രാജ്ഭവനിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നായിരുന്നു മമതയുൾപ്പെടെ നേതാക്കളുടെ ആരോപണം.

ആനന്ദബോസിനെതിരേ രാജ്ഭവൻ ജീവനക്കാരി നൽകിയ പരാതിയുൾപ്പെടെ പരാമർശിച്ചായിരുന്നു ഇവരുടെ ആക്ഷേപം. എന്നാൽ, ഭരണഘടനാപദവി വഹിക്കുന്ന ഗവർണർക്ക് ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് കൃഷ്ണറാവുവിന്‍റെ ബെഞ്ച് മമതയോടും ആനന്ദബോസിനോടും സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചു.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?