ഹിമാചൽ പ്രദേശിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു പരേഡ് പരിശോധിക്കുന്നു

 
India

വന്ദേമാതരം ആലപിച്ച് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടകയും ഹിമാചലും തെലങ്കാനയും

വന്ദേമാതരം പൂർണമായി പാടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിർദ്ദേശം അനുസരിച്ചാണ് മൂന്ന് സംസ്ഥാനങ്ങളും സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്

Sarath Nath MS

ഷിംല: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടകത്തിലും ഹിമാചൽ പ്രദേശിലും തെലങ്കാനയിലും നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. വന്ദേമാതരം പൂർണമായി പാടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരമാണ് മൂന്ന് സംസ്ഥാനങ്ങളും സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്.

ബെംഗളൂരുവിലെ ഫീൽഡ് മാർഷൽ മനേക് ഷാ പരേഡ് ഗ്രൗണ്ടിലാണ് കർണാടകയിലെ സ്വാതന്ത്ര്യദിനാഘോഷം നടന്നത്. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ദേശീയപതാക ഉയർത്തുന്നതിന് തൊട്ടുമുൻപാണ് വന്ദേമാതരം ആലപിച്ചത്. അതേസമയം കർണാടകത്തിൽ ഇതാദ്യമായല്ല വന്ദേമാതരം പൂർണമായി പാടുന്നത്. മുൻപ് ലോക്ഭവനിൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചിരുന്നു.

തെലങ്കാനയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവും പങ്കെടുത്ത ചടങ്ങിലാണ് വന്ദേമാതരം ആലപിച്ചത്.

അരുണാചലിൽ മിന്നൽ പ്രളയം; നാല് പേർ മരിച്ചു, അഞ്ച് സൈനികരെ കാണാതായി

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി ആദ്യം ചോദിച്ച ചോദ്യം; വെളിപ്പെടുത്തലുമായി അജിത് ഡോവൽ

സോണിയ ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാൻ; വന്ദേമാതരം പാടിയതിനെ ആരും തടഞ്ഞിട്ടില്ലെന്ന് ജയറാം രമേശ്

ഇന്ത്യയിലും പാക്കിസ്ഥാനിലും ആക്രമണങ്ങൾക്ക് പദ്ധതിയിട്ടു; ഭീകരബന്ധമുള്ള ബംഗാൾ സ്വദേശി അറസ്റ്റിൽ

ഇനി ചുരിദാറും ഷാളും ചെരിപ്പും ധരിക്കാം; ഗര്‍ഭിണികളായ പൊലീസുകാർക്കുള്ള യൂണിഫോം പരിഷ്‌കരിച്ചു