വിക്രം മിസ്രി

 
India

'രാജ‍്യദ്രോഹി, ചതിയൻ': വിക്രം മിസ്രിക്കെതിരേ രൂക്ഷമായ സൈബർ ആക്രമണം

മിസ്രിക്കെതിരേയും അദ്ദേഹത്തിന്‍റെ മകൾക്കെതിരേയും സൈബറാക്രമണം ശക്തമാണ്

Aswin AM

ന‍്യൂഡൽഹി: ഇന്ത‍്യ - പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ധാരണയായതിനു പിന്നാലെ വിദേശകാര‍്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരേ സൈബർ ആക്രമണം. വിക്രം മിസ്രി രാജ‍്യദ്രോഹിയും ചതിയനാണെന്നുമാണ് ചിലരുടെ കമന്‍റുകൾ. മിസ്രിക്കെതിരേയും അദ്ദേഹത്തിന്‍റെ മകൾക്കെതിരേയും സൈബറാക്രമണം ശക്തമാണ്.

അഭിഭാഷകയായ മിസ്രിയുടെ മകൾ, റോഹിംഗ‍്യൻ അഭയാർഥികൾക്ക് നിയമസഹായം ചെയ്തുകൊടുത്തുവെന്ന കാര‍്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം. കൂടാതെ ദി വയർ എന്ന മാധ‍്യമസ്ഥാപനത്തെ അനൂകൂലിച്ച്ഴു നിലപാടെടുത്തതും വിമർശനത്തിനിടയാക്കി.

സൈബർ ആക്രമണം ശക്തമായതോടെ വിക്രം മിസ്രിയുടെ എക്സ് അക്കൗണ്ട് ലോക്ക് ചെയ്തിരുന്നു. സംഭവത്തിൽ‌ വിക്രം മിസ്രിയെ പിന്തുണച്ച് സഹപ്രവർത്തകരും സിവിൽ സർവീസ് ഉദ‍്യോഗസ്ഥരുടെ കൂട്ടായ്മയും രംഗത്തെത്തിയിട്ടുണ്ട്.

സിജെപി-കേന്ദ്ര സർക്കാർ മൂന്നാംവട്ട ചർച്ച ഉച്ചയ്ക്ക്; എല്ലാ കണ്ണുകളും ധർമേന്ദ്ര പ്രധാനിലേക്ക്

കുട്ടികൾ ഉന്നയിക്കുന്ന ചോദ‍്യങ്ങളോട് ക്ഷമയോടെ പ്രതികരിക്കണം; കേട്ടെഴുത്തല്ല, ചർച്ചയാണ് വേണ്ടതെന്ന് മോഹൻ ഭാഗവത്

അച്ഛൻ അസം മന്ത്രി; വിദ്യാർഥി പ്രക്ഷോഭത്തിൽ അണിചേർന്ന് മകൾ

എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ല; വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

സിജെപി സമരം; ഡൽഹിയിൽ മദ്യശാലകൾ രാത്രി എട്ടിന് അടയ്ക്കും