വിക്രം മിസ്രി

 
India

'രാജ‍്യദ്രോഹി, ചതിയൻ': വിക്രം മിസ്രിക്കെതിരേ രൂക്ഷമായ സൈബർ ആക്രമണം

മിസ്രിക്കെതിരേയും അദ്ദേഹത്തിന്‍റെ മകൾക്കെതിരേയും സൈബറാക്രമണം ശക്തമാണ്

Aswin AM

ന‍്യൂഡൽഹി: ഇന്ത‍്യ - പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ധാരണയായതിനു പിന്നാലെ വിദേശകാര‍്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരേ സൈബർ ആക്രമണം. വിക്രം മിസ്രി രാജ‍്യദ്രോഹിയും ചതിയനാണെന്നുമാണ് ചിലരുടെ കമന്‍റുകൾ. മിസ്രിക്കെതിരേയും അദ്ദേഹത്തിന്‍റെ മകൾക്കെതിരേയും സൈബറാക്രമണം ശക്തമാണ്.

അഭിഭാഷകയായ മിസ്രിയുടെ മകൾ, റോഹിംഗ‍്യൻ അഭയാർഥികൾക്ക് നിയമസഹായം ചെയ്തുകൊടുത്തുവെന്ന കാര‍്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം. കൂടാതെ ദി വയർ എന്ന മാധ‍്യമസ്ഥാപനത്തെ അനൂകൂലിച്ച്ഴു നിലപാടെടുത്തതും വിമർശനത്തിനിടയാക്കി.

സൈബർ ആക്രമണം ശക്തമായതോടെ വിക്രം മിസ്രിയുടെ എക്സ് അക്കൗണ്ട് ലോക്ക് ചെയ്തിരുന്നു. സംഭവത്തിൽ‌ വിക്രം മിസ്രിയെ പിന്തുണച്ച് സഹപ്രവർത്തകരും സിവിൽ സർവീസ് ഉദ‍്യോഗസ്ഥരുടെ കൂട്ടായ്മയും രംഗത്തെത്തിയിട്ടുണ്ട്.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും