പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഫയൽ ചിത്രം
India

ദേശീയ ഗാനത്തോട് അവഹേളനം: മമത ബാനർജിക്കെതിരേയുള്ള പരാതി തള്ളി കോടതി

2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

മുംബൈ: ദേശീയ ഗാനത്തെ അവഹേളിച്ചുവെന്നാരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ നൽകിയ പരാതി തള്ളി മാസ്ഗാവ് കോടതി. ബിജെപി മുംബൈ യൂണിറ്റിലെ പ്രവർത്തകനായ വിവേകാനന്ദ ഗുപ്തയാണ് മമതയ്ക്കേതിരേ പരാതി നൽകിയത്. 2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മുംബൈ സന്ദർശനത്തിനിടെ ഒരു പരിപാടിയിൽ പങ്കെടുക്കവേ ദേശീയ ഗാനം പാടുന്ന സമയത്ത് മമത ബാനർജി എഴുന്നേറ്റു നിന്നില്ലെന്ന് ആരോപിച്ചാണ് പരാതി നൽകിയിരുന്നത്.

സംഭവത്തിൽ മമതയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. ഇതു പ്രകാരം 2022 ഫെബ്രുവരിയിൽ മജിസ്ട്രേറ്റ് കോടതി മമതയ്ക്ക് സമൻസ് നൽകിയിരുന്നു. ദേശീയ ഗാനം പാതിയിൽ നിർത്തി മമത വേദി വിട്ടതായാണ് മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയത്. ഇതിനെതിരേ മമത നൽകിയ റിവ്യൂ ഹർജി നൽകിയിരുന്നു.

ആരോപണങ്ങൾ തെളിയിക്കാനായില്ല എന്നു ചൂണ്ടിക്കാട്ടിയാണ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് പി.ഐ. മോകാഷി പരാതി തള്ളി.

രാഹുൽ അഹങ്കാരത്തിനും ധിക്കാരത്തിനും കൈയും കാലും വച്ച വ്യക്തി: വി. ശിവൻകുട്ടി

ഓണ സമ്മാനമായി ക്ഷേമ പെൻഷന്‍റെ രണ്ട് ഗഡു; ശനിയാഴ്ച മുതൽ വിതരണം ചെയ്യും

ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന്‍റെ സെലക്റ്ററാകാൻ‌ പ്രഗ‍്യാൻ ഓജ

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തു: ബിജെപി നേതാവ്

പബ്ജി കളിക്കുന്നത് 10 മണിക്കൂർ; മാതാപിതാക്കൾ ഫോൺ മാറ്റി വച്ചു, പത്താം ക്ലാസുകാരൻ ജീവനൊടുക്കി