2030 ഓടെ രാജ‍്യത്തെ വിമാനയാത്രക്കാരുടെ എണ്ണം 30 കോടിയാകും: കേന്ദ്ര വ‍്യോമയാനമന്ത്രി 
India

2030 ഓടെ രാജ‍്യത്തെ വിമാനയാത്രക്കാരുടെ എണ്ണം 30 കോടിയാകും: കേന്ദ്ര വ‍്യോമയാനമന്ത്രി

ഫ്രഞ്ച് എയ്റോസ്പെയ്സ് ഇൻഡസ്ട്രീസ് അസോസിയേഷൻ നടത്തിയ സമ്മേളനത്തിനിടെയാണ് മന്ത്രി ഈ കാര‍്യം വ‍്യക്തമാക്കിയത്

Aswin AM

ന‍്യൂഡൽഹി: രാജ‍്യത്തെ ആഭ‍്യന്തരവിമാനയാത്രക്കാരുടെ എണ്ണം 2030 ഓടെ 30 കോടിയാകുമെന്ന് സിവിൽ വ‍്യോമയാനമന്ത്രി കെ. റാംമോഹൻ നായിഡു. ന‍്യൂഡൽഹിയിൽ ഫ്രഞ്ച് എയ്റോസ്പെയ്സ് ഇൻഡസ്ട്രീസ് അസോസിയേഷൻ നടത്തിയ സമ്മേളനത്തിനിടെയാണ് മന്ത്രി ഈ കാര‍്യം വ‍്യക്തമാക്കിയത്. 'രാജ്യത്തെ ആഗോള വ്യോമയാന കേന്ദ്രമായി ഉയർത്തുന്നതിന് ഇന്ത്യൻ വ്യോമയാനം വിവിധ സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്. 2030 അവസാനത്തോടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 300 ദശലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ അവസരം തിരിച്ചറിഞ്ഞ് പുതിയ വിമാനത്താവളങ്ങളുടെ നിർമ്മാണത്തിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനുമായി ഏകദേശം 11 ബില്യൺ ഡോളർ (92,395 കോടി രൂപ) ചെലവിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ഇക്കൊല്ലത്തെ മെയ്‌വരെയുള്ള കണക്കനുസരിച്ച് 13.89 കോടിയാണ് അഭ‍്യന്തര വിമാനയാത്രക്കാരുടെ എണ്ണം. ഹെലിപോർട്ടുകളും വാട്ടർഡ്രോമുകളുമടക്കം 157 വിമാനത്താവളങ്ങളാണ് നിലവിൽ ഇന്ത‍്യയിലുള്ളത്. അടുത്ത 20-25 വർഷംകൊണ്ട് 200 വിമാത്താവളങ്ങൾകൂടി വികസിപ്പിക്കാനുകമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

"നാടിന്‍റെ ആ മുറവിളി തന്നെ അമ്പരപ്പിച്ചു"; മോഹൻലാൽ

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു