ഒടുവിൽ പോളിങ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

 
India

ഒടുവിൽ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ; സംസ്ഥാനത്ത് പോളിങ് 78.27%

മൂന്നര പതിറ്റാണ്ടിനിടയിലെ ഉയർന്ന നിരക്ക്

Jisha P.O.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ അന്തിമ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് 78.27 ശതമാനമാണ് ആകെ പോളിങ്. 1982 ന് ശേഷമുള്ള ഏറ്റവും വലിയ പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതൽ പോളിങ് നടന്നത് കുന്ദമംഗലത്താണ്. 84.83 ശതമാനം. കുറവ് പോളിങ് റാന്നിയിലാണ് 68.99 ശതമാനം. ചിറ്റൂരിൽ 84.63 ശതമാനവും കുന്നത്തുനാട് 84.09 ശതമാനവുമാണ് പോളിങ്.

1987ലായിരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 80.54 ശതമാനമായിരുന്നു അന്നത്തെ പോളിങ്. തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിങ് ശതമാനം പുറത്തുവിട്ടിരുന്നില്ല. ഇതോടെ കണക്ക് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.

പോളിങ് ശതമാനം 79.63; സർവീസ് വോട്ടുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ

ഷാഫി പറമ്പിലിനെതിരായ വർഗീയ പരാമർശം; ആന്‍റോ അഗസ്റ്റിനെതിരേ ഡിജപിക്ക് പരാതി നൽകി കോൺഗ്രസ്

'എഐ ഭാര്യ' ഡിജിറ്റൽ ലോകത്തേക്ക് വരാൻ നിർബന്ധിച്ചു; 36കാരൻ ജീവനൊടുക്കി, ഗൂഗിളിനെതിരേ കേസ്

ശബരിമല സ്വർണക്കൊള്ള; കെ.പി. ശങ്കർദാസിന് ജാമ്യം

പണം നൽകി ലൈക്കും കമന്‍റും വാരിക്കൂട്ടുന്നു; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി ഇടത് സൈബർ ഹാൻഡിലുകൾ