സുഖ്‌ബീർ സിങ് ബാദൽ

 
India

പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്‌ബീർ സിങ് ബാദലിന് നേരെ ആക്രമണം; കൈയ്ക്ക് പരുക്ക്

മഹാരാഷ്ട്രയിലെ ഗുരുദ്വാരയിൽ വച്ചാണ് ആക്രമണം നടന്നത്

Sarath Nath MS

മുംബൈ: പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ അധ്യക്ഷനുമായ സുഖ്‌ബീർ സിങ് ബാദലിന് നേരെ ആക്രമണം. മഹാരാഷ്ട്രയിലെ നാന്ദേതിലെ തക്ത് ശ്രി ഹസുർ സാഹിബ് ഗുരുദ്വാരയിൽ വച്ച് വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം. കൈയ്ക്ക് പരുക്കേറ്റ ബാദലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിഹാംഗ് വിഭാഗത്തിൽപ്പെട്ട ആളാണ് കൃപാൺ ഉപയോഗിച്ച് ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാദലിന്‍റെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന പൊലീസുകാരനും ആക്രമണത്തിൽ പരുക്കേറ്റു.

ആക്രമണം നടക്കുമ്പോൾ ബാദലിന്‍റെ ഭാര്യയും അകാലി ദൾ എംപിയുമായ ഹർസിമ്രത് കൗർ ബാദലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ബാദലിന്‍റെ വയറിൽ കുത്താനാണ് ആക്രമി ശ്രമിച്ചത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥൻ തടയുകയായിരുന്നു. ഇതിനിടെയിലാണ് ഇരുവർക്കും പരുക്കേറ്റത്.

2024 ഡിസംബർ നാലിന് പഞ്ചാബിലെ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ വച്ച് ബാദലിനെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു.

"ഞാൻ പ്രസംഗിച്ച വേദിയിൽ ബിജെപി ശുദ്ധികലശം നടത്തി"; ദളിതർക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവുമില്ലെയെന്ന് മല്ലികാർജുൻ ഖാർഗെ

നവീൻ ബാബുവിന്‍റെ മകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിൽ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി

പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

യുഎസിൽ ഹൈസ്കൂളിൽ വെടിവയ്പ്പ്; ഒരു വിദ്യാർഥിക്ക് പരുക്ക്, കൗമാരക്കാരനായ പ്രതി കസ്റ്റഡിയിൽ

അനധികൃത സ്വത്ത് ആരോപണം: അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി