ഗില്ലിൻ-ബാരെ സിൻഡ്രോം; പൂനെയിൽ ചികിത്സ‍യിലിരുന്ന യുവാവ് മരിച്ചു, 167 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു 
India

ഗില്ലിൻ-ബാരെ സിൻഡ്രോം; പൂനെയിൽ ചികിത്സ‍യിലിരുന്ന യുവാവ് മരിച്ചു, 167 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന 192 പേരില്‍ 167 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

Namitha Mohanan

ന്യൂഡൽഹി: പൂനെ ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച് ചികിത്സിയിലിരുന്ന യുവാവ് മരിച്ചു. 37 വയസുള്ള ഡ്രൈവറാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഏഴായി.

രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന 192 പേരില്‍ 167 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമധികം കേസുകളുള്ള പൂനെയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അപൂർവ നാഡീരോഗമാണ് ഗില്ലിൻ-ബാരെ സിൻഡ്രോം. ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണിത്. കഠിനമായ വയറുവേദനയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങള്‍. കാലുകളിലും കൈകളിലും തുടങ്ങി പലപ്പോഴും ശരീരമാസകലം വ്യാപിക്കുന്നു. ലക്ഷണങ്ങൾ മണിക്കൂറുകൾ മുതൽ ഏതാനും ആഴ്ചകൾക്കുള്ളിൽ വികസിച്ചേക്കാം.

ഇന്ത്യ-ചൈന സംഘർഷം; മുൻ കരസേനാ മേധാവിയുടെ കുറിപ്പുമായി രാഹുൽ, ചട്ട വിരുദ്ധമെന്ന് പ്രതിരോധമന്ത്രി

ബിജെപി നേതാക്കൾ ലക്ഷങ്ങൾ തട്ടിച്ചുവെന്ന് ആരോപണം; ആത്മഹത്യാ ഭീഷണിയുമായി ചേലാട് സ്വദേശി

മുഖ്യമന്ത്രിയെ ജനങ്ങൾക്ക് നേരിട്ട് പുറത്താക്കാം; 'കടക്ക് പുറത്ത്' ക്യാംപെയിനുമായി കോൺഗ്രസ്

പിന്നെയും കുറഞ്ഞു; സ്വർണവിലയിൽ തിങ്കളാഴ്ച മാത്രം 10,000 ത്തോളം രൂപയുടെ ഇടിവ്

"കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ആത്മീയം"; തന്ത്രിമാർ സുപ്രീം കോടതിയിലേക്ക്