Representative image 
India

ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 27 % ഒബിസി സംവരണം

ഇതുസംബന്ധിച്ച ബിൽ സംസ്ഥാന നിയമസഭ നിയമസഭ പാസാക്കി

MV Desk

ന്യൂഡൽഹി: ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 27 ശതമാനം സീറ്റുകൾ ഒബിസി വിഭാഗങ്ങൾക്കു സംവരണം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച ബിൽ സംസ്ഥാന നിയമസഭ നിയമസഭ പാസാക്കി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.എസ്. സവേരിയുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍റെ ശുപാർശയെത്തുടർന്നാണു ബിൽ കൊണ്ടുവന്നത്. കമ്മിഷൻ റിപ്പോർട്ട് സഭയിൽ വയ്ക്കണമെന്നും സംവരണത്തോത് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബിൽ വോട്ടെടുപ്പിനിട്ടപ്പോൾ കോൺഗ്രസ് അംഗങ്ങൾ സഭ വിട്ടു.

കഴിഞ്ഞ 29നാണ് തദ്ദേശ സ്ഥാപനങ്ങളിൽ 27 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. നേരത്തേ, 10 ശതമാനമായിരുന്നു സംവരണം. പട്ടിക വർഗ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളിൽ ഒബിസി സംവരണം 10 ശതമാനമായി തുടരും.

ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; മരണം ആറായി, രക്ഷാപ്രവർത്തനം തുടരുന്നു

ചിറയിൻകീഴിലെ കൈയാങ്കളി; രമ്യ ഹരിദാസിനെതിരേ നടപടിയുണ്ടാവില്ല, പാളയം പ്രദീപിനെ ഒഴിവാക്കാൻ നിർദേശം

രാജിവയ്ക്കാൻ ഉദ്ദേശമില്ല, 2027 വരെ തുടരും; മാധ‍്യമ വാർത്തകൾ തള്ളി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ. ജയകുമാർ

സുപ്രഭാതത്തിലെ മുഖപ്രസംഗത്തിനു പിന്നിൽ ലീഗ് വിരുദ്ധർ; എതിർ‌പ്പുമായി സമസ്തയിലെ ഒരു വിഭാഗം

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം