Hemant Soren  
India

ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി; ജാമ്യാപേക്ഷ പിൻവലിച്ച് ഹേമന്ത് സോറൻ

അപേക്ഷ സ്വീകരിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു

Namitha Mohanan

ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രീംകോടതിയിൽ സമർപ്പിച്ച് ജാമ്യാപേക്ഷ പിൻവലിച്ചു. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റു ചെയ്തതിനെതിരേയാണ് ഹേമന്ത് സോറൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ അപേക്ഷ സ്വീകരിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ജാമ്യാപേക്ഷ പിൻവലിച്ചു. ഹര്‍ജി സ്വീകരിച്ചാൽ ജാമ്യാപേക്ഷ തള്ളുമെന്ന് സുപ്രീം കോടതി അറിയിച്ചു.‌

ഇഡി കുറ്റപത്രം ജാർഖണ്ഡിലെ പ്രത്യേക കോടതി പരിഗണിച്ചത് ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് കാട്ടിയാണ് സുപ്രീം കോടതി ഇത്തരമൊരു നിലപാടെടുത്തത്. ഇതോടെ, ഹേമന്ത് സോറന്റെ അഭിഭാഷകനായ കപിൽ സിബൽ ജാമ്യാപേക്ഷ പിൻവലിക്കുന്നതായി കോടതിയെ അറിയിക്കുകയായിരുന്നു.

പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് കുത്തനെ ഉയര്‍ത്തി; സാധാരണ പാസ്‌പോര്‍ട്ടിന് 2500 രൂപ, തത്കാലിന് 5000

പകര്‍ച്ചവ്യാധി പ്രതിരോധം; അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

വീര്യം കുറഞ്ഞ മദ്യ വില്‍പ്പന; അനുമതി തേടി ബക്കാഡി എല്‍ഡിഎഫ് സര്‍ക്കാരിനെ സമീപിച്ച രേഖ പുറത്ത്‌

വനിതാ ലോകകപ്പ്: ഇന്ത്യ ജീവൻ നിലനിർത്തി

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; എട്ടു പേര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു