രൺധീർ ജയ്‌സ്വാൾ 
India

ബിനിലിന്‍റെ മരണം: റഷ്യൻ സേനയിലെ എല്ലാ ഇന്ത്യക്കാരെയും ഉടന്‍ തിരികെ അയക്കാന്‍ ആവശ്യപ്പെട്ട് മന്ത്രാലയം

ബിനില്‍ (32) മരണപ്പെട്ടുവെന്നും, ഒപ്പമുണ്ടായിരുന്ന ജയിന്‍ കുര്യന്‍ (27) പരിക്കേറ്റതായും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

Ardra Gopakumar

ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന ആവശ്യം ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വ്യാജ തൊഴിൽ വാഗ്ദാനത്തിൽ അകപ്പെട്ട് റഷ്യൻ സേനയുടെ ഭാഗമായി തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവിന്‍റെ മരണത്തിന് പിന്നാലെ ആയിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് റൺധീര്‍ ജെയ്സ്വാൾ പ്രസ്താവന ഇറക്കിയത്.

ബിനില്‍ (32) മരണപ്പെട്ടുവെന്നും, ഒപ്പം പ്രവര്‍ത്തിച്ചു വന്നിരുന്ന ബന്ധുവും തൃശൂര്‍ സ്വദേശിയുമായ ജയിന്‍ കുര്യന്‍ (27) പരിക്കേറ്റ് മോസ്‌കോയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

വിദേശകാര്യ വക്താവിന്‍റെ സാമൂഹികമാധ്യമ പോസ്റ്റ്:

''റഷ്യന്‍ ആര്‍മിയില്‍ ജോലിക്ക് റിക്രൂട്ട് ചെയ്യപ്പെട്ട കേരളത്തില്‍ നിന്നുള്ള ഒരു ഇന്ത്യന്‍ പൗരന്‍റെ നിര്‍ഭാഗ്യകരമായ മരണത്തെക്കുറിച്ച് അറിഞ്ഞു. സമാനമായി റിക്രൂട്ട് ചെയ്യപ്പെട്ട കേരളത്തില്‍ നിന്നുള്ള മറ്റൊരു ഇന്ത്യന്‍ പൗരന്‍ പരിക്കേറ്റ് മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിച്ചയാളുടെ കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നു. മോസ്‌കോയിലെ ഇന്ത്യന്‍ എംബസി കുടുംബങ്ങളുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തു വരുകയാണ്. മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി റഷ്യന്‍ അധികൃതരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. പരിക്കേറ്റ വ്യക്തിയെ നേരത്തെ ഡിസ്ചാര്‍ജ് ചെയ്യാനും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയം മോസ്‌കോയിലെ റഷ്യന്‍ അധികാരികളോടും ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിയോടും ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയയ്ക്കണമെന്ന ആവശ്യവും വീണ്ടും ഉന്നയിച്ചു''.

ശബരിമലയിലെ സ്വർണക്കൊള്ള; ദേവസ്വം ബോർഡ് ഉദ‍്യോഗസ്ഥന് സസ്പെൻഷൻ

"വള്ളസദ്യ ദേവന് നേദിക്കും മുൻപ് മന്ത്രിക്കു വിളമ്പി"; ആറന്മുള ക്ഷേത്രത്തിൽ ആചാരലംഘനമെന്ന് തന്ത്രി

പാലക്കാട് രണ്ടു യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ; നാടൻ തോക്ക് കണ്ടെത്തി

പത്തനംതിട്ടയിൽ യുവാവിന് പൊലീസ് ഡ്രൈവറുടെ മർദനം

സാങ്കേതിക തകരാർ; ഖത്തർ എയർവേയ്‌സ് വിമാനത്തിന് അഹമ്മദാബാദിൽ അടിയന്തര ലാൻഡിങ്