India

കുഴൽക്കിണറിൽ വീണ ഒമ്പതുകാരന് 'പുനർജന്മം'

ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിരക്ഷാസേനയുമുൾപ്പെട്ട സംഘം പുറത്തെടുത്ത കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

MV Desk

ജയ്പുർ: രാജസ്ഥാനിൽ ജയ്പുരിനു സമീപം ഭോജ്പുരയിൽ കുഴൽക്കിണറിൽ വീണ ഒമ്പതു വയസുകാരനെ ഏഴു മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിൽ രക്ഷപെടുത്തി. കളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട അക്ഷിത് (ലക്കി) എന്ന കുട്ടിക്കാണു പുനർജന്മം. ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിരക്ഷാസേനയുമുൾപ്പെട്ട സംഘം പുറത്തെടുത്ത കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെയാണു അക്ഷിത് 300 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. 70 അടി താഴ്ചയിൽ തങ്ങിയിരിക്കുന്ന നിലയിലായിരുന്നു കുട്ടി. കളിസ്ഥലത്തിനു സമീപത്തെ കുഴൽക്കിണർ കല്ലുകൊണ്ട് മൂടിവച്ചിരുന്നു. കുട്ടികൾ ഇതെടുത്തു മാറ്റിയതാകാം അപകടത്തിനിടയാക്കിയതെന്നു കരുതുന്നു.

രക്ഷാപ്രവർത്തനം നടക്കുന്ന സമയം കുഴൽക്കിണറിലേക്ക് ഓക്സിജൻ എത്തിച്ചു. കുട്ടി മാതാപിതാക്കളോട് സംസാരിച്ചെന്നും ബിസ്കറ്റും വെള്ളവും എത്തിച്ചു നൽകിയെന്നും അധികൃതർ. ആശുപത്രിയിൽ ചികിത്സയിലുള്ള അക്ഷിതിന്‍റെ നില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു.

''ഭയന്ന് ഓടിപ്പോകില്ല, വിളിച്ചിരുത്തി സംസാരിക്കാൻ മര്യാദ കാട്ടണം'': സസ്പെൻഷന് പിന്നാലെ വിമർശനവുമായി ലാലി ജെയിംസ്

''കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ് ഇടപാട്?ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ?''; കുറിപ്പുമായി ഷിബു ബേബി ജോൺ

മണ്ഡലകാല തീർത്ഥാടനത്തിന് ശനിയാഴ്ച സമാപനം; മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് നട തുറക്കും

ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ചു, 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവിന് ഒരു മാസത്തിനുള്ളിൽ പരോൾ

മുഖ്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രഹ്‌മണ്യൻ കസ്റ്റഡിയിൽ