റാഗിങ്ങിന്‍റെ പേരിൽ മണിക്കൂറുകളോളം നിർത്തി; ഗുജറാത്തിൽ എംബിബിഎസ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു 
India

റാഗിങ്ങിന്‍റെ പേരിൽ മണിക്കൂറുകളോളം നിർത്തി; ഗുജറാത്തിൽ എംബിബിഎസ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു

ശനിയാഴ്ച രാത്രി കോളെജ് ഹോസ്റ്റലിലെത്തിയ 8 പേരടങ്ങുന്ന സീനിയർ വിദ്യാർഥികളാണ് ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്തത്.

നോയ്ഡ: റാഗിങ്ങിന്‍റെ പേരിൽ മണിക്കൂറുകളോളം നിർത്തിയതിനു പിന്നാലെ എംബിബിഎസ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു. ഗുജറാത്തി പത്താൻ ജില്ലയിലാണ് സംഭവം. എംബിബിഎസ് ആദ്യ വർഷ വിദ്യാർഥിയായ അനിൽ മേതാനിയയാണ് (18) മരിച്ചത്. ജിഎംഈആർസ് മെഡിക്കൽ കോളെജിന്‍റെ ഹോസ്റ്റലിൽ കുഴഞ്ഞു വീണ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാത്രിയാണ് സംഭവം. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഡീൻ ഡോ. ഹാർദിക് ഷാ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാത്രി കോളെജ് ഹോസ്റ്റലിലെത്തിയ 8 പേരടങ്ങുന്ന സീനിയർ വിദ്യാർഥികളാണ് ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്തത്.

സ്വയം പരിചയപ്പെടുത്തുന്നതിനായി മണിക്കൂറുകളോളമാണ് ഇവർ കുട്ടികളെ നിർ‌ത്തിയത്. സംഭവത്തിൽ 15 രണ്ടാം വർഷ വിദ്യാർഥികൾക്കെതിരേ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു. ഇവരെ കോളെജ് ഹോസ്റ്റലിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തിൽ ഉൾപ്പെടുത്തി സർക്കാർ

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ

ഒരോ വിദ്യാർഥിക്കും 25,000 രൂപ വീതം; 235 കോടി രൂപ കൈമാറി മധ്യപ്രദേശ് മുഖ്യമന്ത്രി