സിബിഐ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് ഫാസ്റ്റ് ട്രാക്ക് കോടതി

 
Symbolic Image
India

നീറ്റ് ചോദ്യപേപ്പർ‌ ചോർച്ച; സിബിഐ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് ഫാസ്റ്റ് ട്രാക്ക് കോടതി

കേസ് ഇനി ഓഗസ്റ്റ് മൂന്നിന് പരിഗണിക്കും

Sarath Nath MS

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം ഫാസ്റ്റ് ട്രാക്ക് കോടതി ഫയലിൽ സ്വീകരിച്ചു. ബുധനാഴ്ചയാണ് സ്പെഷ്യൽ ജഡ്ജി അനു ഗ്രോവർ ബലിഗ 13 പ്രതികൾക്കെതിരായ കുറ്റപത്രം സ്വീകരിച്ചത്. തുടർന്ന് അനുബന്ധ രേഖകൾ സമർപ്പിക്കാൻ സമയം അനുവദിച്ചു.

20,000 പേജുകൾ വരുന്നതാണ് അനുബന്ധ രേഖകൾ. മൂന്ന് ദിവസത്തിനു ശേഷം ഇവ സമർപ്പിക്കുമെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു. കേസ് ഇനി ഓഗസ്റ്റ് മൂന്നിന് പരിഗണിക്കും. അഭിഭാഷകരായ വി.കെ. പഥക്, അർജുൻ ആനന്ദ് എന്നിവരാണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടർമാർ.

ചൊവ്വാഴ്ചയാണ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ചത്.

"വെടിവയ്ക്കും, ബലാത്സംഗം നടക്കും"; അധിക്ഷേപ പരാമർശത്തിൽ ടി.ജി. മോഹൻദാസിനെതിരേ കേസ്

പുക പരിശോധനയ്ക്ക് മൂന്നു വർഷം കാലാവധി; നിയമം മാറ്റാനൊരുങ്ങി കേന്ദ്രം

എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാൻ ശുപാർശ; ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ!

മൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിക്കുന്നവർ; കീർത്തനയുടെ അക്കൗണ്ടിൽ വന്നത് 14 ലക്ഷം രൂപ

"എനിക്കതിൽ സംശയമുണ്ട്, മുഖ്യമന്ത്രി ആ പരിപാടി ഒഴിവാക്കേണ്ടതായിരുന്നു"; നയന്‍റെ എഴുത്തുകളെക്കുറിച്ച് ഡോക്റ്റർ!