സിബിഐ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് ഫാസ്റ്റ് ട്രാക്ക് കോടതി

 
Symbolic Image
India

നീറ്റ് ചോദ്യപേപ്പർ‌ ചോർച്ച; സിബിഐ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് ഫാസ്റ്റ് ട്രാക്ക് കോടതി

കേസ് ഇനി ഓഗസ്റ്റ് മൂന്നിന് പരിഗണിക്കും

Sarath Nath MS

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം ഫാസ്റ്റ് ട്രാക്ക് കോടതി ഫയലിൽ സ്വീകരിച്ചു. ബുധനാഴ്ചയാണ് സ്പെഷ്യൽ ജഡ്ജി അനു ഗ്രോവർ ബലിഗ 13 പ്രതികൾക്കെതിരായ കുറ്റപത്രം സ്വീകരിച്ചത്. തുടർന്ന് അനുബന്ധ രേഖകൾ സമർപ്പിക്കാൻ സമയം അനുവദിച്ചു.

20,000 പേജുകൾ വരുന്നതാണ് അനുബന്ധ രേഖകൾ. മൂന്ന് ദിവസത്തിനു ശേഷം ഇവ സമർപ്പിക്കുമെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു. കേസ് ഇനി ഓഗസ്റ്റ് മൂന്നിന് പരിഗണിക്കും. അഭിഭാഷകരായ വി.കെ. പഥക്, അർജുൻ ആനന്ദ് എന്നിവരാണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടർമാർ.

ചൊവ്വാഴ്ചയാണ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ചത്.

ബ്രിക്സ് ഉച്ചകോടി: മോദി–ഷി കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നു; പശ്ചിമേഷ്യൻ സംഘർഷത്തിൽ സംയമനത്തിന് ആഹ്വാനം

വോളിബോൾ പരിശീലനത്തിനു ശേഷം കുളിക്കാനിറങ്ങി, അച്ചൻകോവിലാറ്റിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

പ്രവാസി എഴുത്തുകാരിയും ടാഗോർ പണ്ഡിതയുമായ കേതകി കുശാരി ഡൈസൺ അന്തരിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് മോദി, സംയുക്ത പ്രസ്താവനയിൽ സമവായം

ബോളിവുഡ് താരം അമീഷ പട്ടേലിന്‍റെ വീട്ടിൽ നിന്ന് സ്വർണവും വജ്രാഭരണങ്ങളും കവർന്നു; വീട്ടുജോലിക്കാരി അറസ്റ്റിൽ