നിതീഷ് കുമാർ
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാർ സി.പി. രാധാകൃഷ്ണന്‍റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. നിതീഷ് കുമാർ ഉടൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും.
നിതീഷ് കുമാറും മുതിർന്ന ജെഡിയു നേതാക്കളും ഡൽഹിയിലെത്തിയിട്ടുണ്ട്. ബിഹാറിന്‍റെ പുതിയ മുഖ്യമന്ത്രിയെ ഈമാസം 13ന് പറ്റ്നയിൽ ചേരുന്ന എൻഡിഎ യോഗത്തിൽ തീരുമാനിക്കും. 16നാകും സത്യപ്രതിജ്ഞ.
ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട് ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിതീഷ് കുമാറിന്‍റെ മകൻ നിശാന്ത് ഉപമുഖ്യമന്ത്രി ആകുമെന്നുമാണ് റിപ്പോർട്ട്.