

മോഷ്ടക്കപ്പെട്ടതും വ്യാജവുമായി ക്രെഡിറ്റ് കാർഡുകളുടെ വിൽപ്പന വ്യാകമാകുന്നു.
Representative image
ദുബായ്: വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ പേജുകളും വഴി വിൽപ്പന നടത്തുന്ന മോഷ്ടിക്കപ്പെട്ടതും വ്യാജവുമായ ക്രെഡിറ്റ് കാർഡുകൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമെതിരേ ദുബായ് പൊലീസ് കർശന മുന്നറിയിപ്പ് നൽകി.
ഇത്തരം സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് യുഎഇ സൈബർ നിയമപ്രകാരം ജയിൽശിക്ഷയും 2 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ (ഏകദേശം ആറര കോടിയിലധികം ഇന്ത്യൻ രൂപ) പിഴയും ലഭിക്കും.
രാജ്യത്തിന് പുറത്തുനിന്ന് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളാണ് വ്യാജ വെബ്‌സൈറ്റുകളും ലിങ്കുകളും നിർമിച്ച് ആളുകളുടെ ബാങ്ക്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുന്നതും വിൽപന നടത്തുന്നതും.
അക്കൗണ്ടുകളിൽ നിന്നോ ക്രെഡിറ്റ് കാർഡുകളിൽ നിന്നോ അപ്രതീക്ഷിതമായി പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുക. വേഗത്തിലുള്ള ഇടപെടൽ പണം തിരികെ ലഭിക്കാനും വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കാനും സഹായിക്കും.