നിതീഷ് കുമാർ
പറ്റ്ന: നീണ്ട 21 വർഷങ്ങൾക്കു ശേഷം ബിഹാർ മുഖ‍്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് നിതീഷ് കുമാർ. ഉപമുഖ‍്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവർക്കൊപ്പമെത്തിയായിരുന്നു നിതീഷ് ഗവർണർക്ക് രാജി സമർപ്പിച്ചത്. കുറേ കാര‍്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ സാധിച്ചെന്നും എല്ലാവർക്കും വേണ്ടിയുള്ള വികസനമാണ് തങ്ങളുടെ സർക്കാർ നടത്തിയതെന്നും നിതീഷ് കുമാർ പറഞ്ഞു.
ബുധനാഴ്ച ബിഹാറിന്‍റെ പുതിയ മുഖ‍്യമന്ത്രി സത‍്യപ്രതിജ്ഞ ചെയ്യും. സാമ്രാട്ട് ചൗധരി, കേന്ദ്ര ആഭ‍്യന്തര മന്ത്രി നിത‍്യാനന്ദ റായി, ബിജെപി മുൻ സംസ്ഥാന അധ‍്യക്ഷൻ ദിലീപ് ജയ്സ്വാൾ മുൻ ഉപമുഖ‍്യമന്ത്രി രേണുദേവി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ബിജെപി ദേശീയ അധ‍്യക്ഷൻ നിതിൻ നബിന്‍റെ വസതിയിൽ ചേരുന്ന എംഎൽഎമാരുടെ യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുന്നത്.