India

അരിവാൾരോഗ നിർമാർജന ദൗത്യം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഗുണഭോക്താക്കൾക്കുള്ള അരിവാൾ കോശ ജനിതക വിവര കാർഡുകൾ വിതരണം ചെയ്യും

ഭോപ്പാൽ: രാജ്യവ്യാപകമായുള്ള അരിവാൾ രോഗ നിർമാർജന ദൗത്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മധ്യപ്രദേശിൽ തുടക്കം കുറിക്കും. പൊതു പരിപാടിയിൽ ഗുണഭോക്താക്കൾക്കുള്ള അരിവാൾ കോശ ജനിതക വിവര കാർഡുകളും അദ്ദേഹം വിതരണം ചെയ്യും.

അരിവാൾ രോഗം ഉയർത്തുന്ന ആരോഗ്യപരമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക എന്നതാണു ദൗത്യം ലക്ഷ്യമിടുന്നത്. ബോധവത്കരണം, രോഗബാധിത ഗിരിവർഗ മേഖലകളിലെ 40 വയസു വരെയുള്ള 7 കോടി പേരുടെ സാർവത്രിക പരിശോധന, കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന ഗവണ്മെന്‍റുകളുടെയും സഹകരണത്തോടെയുള്ള കൗൺസിലിങ് എന്നിവയിൽ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കും.

കേരളം, ഗുജറാത്ത്, മഹാരാഷ്‌ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടകം, അസം, ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് എന്നിങ്ങനെ 17 സംസ്ഥാനങ്ങളിലെ 200ലധികം ജില്ലകളിൽ പദ്ധതി നടപ്പാക്കും. കേരളത്തിൽ വയനാട് ജില്ലയിലാണ് പദ്ധതി നടപ്പാക്കുക.

ഒരു വ്യക്തിയുടെ ചുവന്ന രക്താണുക്കൾ വികലമാവുകയും അരിവാൾ പോലുള്ള ആകൃതി കൈക്കൊള്ളുകയും ചെയ്യുന്ന ജനിതക വൈകല്യമാണ് അരിവാൾ രോഗം. തദ്ദേശീയ ജനതയുടെ ഭാവിക്കും നിലനിൽപ്പിനും വലിയ ഭീഷണി ഉയർത്തുന്ന ഈ രോഗം പടരുന്നതു സമയബന്ധിതമായി തടയേണ്ടതുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ബജറ്റിൽ അരിവാൾ രോഗ നിർമാർജന ദൗത്യം പ്രഖ്യാപിച്ചത്. പദ്ധതിയുടെ നിരീക്ഷണത്തിനും സമയബന്ധിത നിർവഹണത്തിനുമായി സിക്കിൾ സെൽ ദേശീയ പോർട്ടലും വികസിപ്പിച്ചിട്ടുണ്ട്.

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു

പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹർജിയിൽ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി

ദേശീയപാതയിലെ പെട്രോൾ പമ്പുകളിൽ 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണം: കോടതി