prajwal revanna

 
India

പ്രജ്വൽ രേവണ്ണയെ ജയിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു; ദിവസം 522 രൂപ ശമ്പളം

പ്രജ്വലിന്‍റെ കുടുംബത്തിന്‍റെ ഫാം ഹൗസിൽ ജോലിക്കാരിയായ യുവതിയുടെ പരാതിയെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രജ്വലിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്

Namitha Mohanan

ബംഗളൂരു: ബലാത്സംഗ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ എംപിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചു മകനുമായ പ്രജ്വൽ രേവണ്ണയെ പരപ്പന അഗ്രഹാര ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു. ദിവസേന 522 രൂപയാണ് ശമ്പളം.

സഹ തടവുകാർക്ക് പുസ്തകം വിതരണം ചെയ്യുക. കടമെടുത്ത രേഖകൾ സുക്ഷിക്കുക എന്നിവയാണ് ചുമതല. ഭരണ നിർവഹണ വിഭാഗം ജോലി രേവണ്ണ ആവശ്യപ്പെട്ടെങ്കിലും ജയിൽ അധികൃതർ അനുവദിച്ചില്ലെന്നും ലൈബ്രറിയനായി നിയമിക്കുകയായിരുന്നെന്നുമാണ് വിവരം. മാസത്തിൽ 12 ദിവസമെങ്കിലും ജോലി ചെയ്യേണ്ടി വരും.

പ്രജ്വലിന്‍റെ കുടുംബത്തിന്‍റെ ഫാം ഹൗസിൽ ജോലിക്കാരിയായ യുവതിയുടെ പരാതിയെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രജ്വലിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായും ഇതിന്‍റെ ദൃശൃങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. ഇതു കൂടാതെ മൂന്നു പീഡനക്കേസുകളും പ്രജ്വലിനെതിരേയുണ്ട്.

ആദ്യ ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസേഷൻ ഉടൻ പൂർത്തിക്കാൻ ഹൈക്കോടതി ഉത്തരവ്

സി.ജെ. റോയിയുടെ മരണത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ തെളിവില്ലെന്ന് എസ്ഐടി

ട്രേഡ് യൂണിയൻ പണിമുടക്ക് തുടങ്ങി; വാഹനങ്ങൾ ഓടുന്നില്ല, ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

കോഴിക്കോട്ട് 12 വയസുകാരി ഷോക്കേറ്റ് മരിച്ചു