വേണു ഗോപാലകൃഷ്ണൻ 

 
India

ലൈംഗിക പീഡന കേസ്; വേണു ഗോപാലകൃഷ്ണന് ഇടക്കാല ജാമ്യം

ഇൻഫോ പാർക്കിലെ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി നൽകിയ ലൈംഗിക പീഡന കേസിലാണ് വേണു ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്.

Megha Ramesh Chandran

ന്യൂഡൽഹി: ലൈംഗിക പീഡന കേസിൽ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അന്വേഷണവുമായി സഹകരിക്കണമെന്നു നിർദേശിച്ച കോടതി, വേണു ഗോപാലകൃഷ്ണന്‍റെ അറസ്റ്റ് തടയുകയും ചെയ്തു. ഇൻഫോ പാർക്കിലെ ലിറ്റ്മസ് -7 ഐടി സ്ഥാപനത്തിലെ യുവതി നൽകിയ ലൈംഗിക പീഡന കേസിലാണ് വേണു ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്.

സ്വകാര്യ ചാറ്റുകൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി ഹണി ട്രാപ്പിലൂടെ 30 കോടി രൂപ തട്ടാൻ ശ്രമിച്ചെന്നാരോപിച്ച് വേണു ഗോപാലകൃഷ്ണൻ യുവതിക്കും ഭർത്താവിനും എതിരേ നേരത്തെ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയിതിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയതിന് ശേഷം ഹർജിക്കാരനെതിരേ ലൈംഗികാതിക്രമത്തിനും വധശ്രമത്തിനും യുവതി കേസ് നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫോ പാർക്ക് പൊലീസ് കേസെടുക്കുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു കൊച്ചിയിലെ ലിറ്റ്മസ് 7 ഐടി സ്ഥാപനത്തിന്‍റെ സിഇഒ വേണു ഗോപാലകൃഷ്ണനെതിരേ കേസെടുത്തത്.

വേണുവിന് പുറമെ സ്ഥാപനത്തിലെ മൂന്നു ജീവനക്കാർക്കെതിരേയും യുവതിയുടെ പരാതിയിൽ കേസെടുത്തിരുന്നു. ഒന്നര വർഷം വേണു ഗോപാലകൃഷ്ണന്‍റെ എക്സിക്യൂട്ടീവ് അസിസ്റ്റന്‍റായിരുന്നു യുവതി.

ശബരിമല സ്വർണകൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അറസ്റ്റിൽ

'യുവാക്കളുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല'; നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ ആദ‍്യ പ്രതികരണവുമായി മോദി

വിദ‍്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ച സംഭവം; പ്രതിക്കെതിരേ കൂടുതൽ കേസുകൾ

പ്രധാനമന്ത്രിയുടെ പ്രതികരണം അപര്യാപ്തം; ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്ന വരെ ജന്തർ മന്ദർ വിടില്ലെന്ന് സിജെപി

ജന്തർ മന്ദറിൽ വീണ്ടും സംഘർഷം; പൊലീസ് ഓഫീസറെ അടിച്ച് ഓടിച്ച് പ്രതിഷേധക്കാർ