സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മുംബൈയിൽ എത്തിയപ്പോൾ. 
India

'ഇന്ത്യ' സമ്മേളനത്തിനായി സോണിയയും രാഹുലും മുംബൈയിൽ

28 പാർട്ടികളിൽ നിന്നായി 63 പേർ യോഗത്തിൽ പങ്കെടുക്കും.

MV Desk

മുംബൈ: വിശാല പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയുടെ യോഗത്തിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മുംബൈയിലെത്തി. പാർട്ടിയുടെ മുതിർന്ന നേതാക്കളായ അശോക് ചവാൻ, മഹാ വികാസ് അഘാഡി നേതാക്കൾ എന്നിവർ സോണിയയെയും രാഹുലിനെയും സ്വീകരിക്കാനെത്തിയിരുന്നു. വ്യാഴാഴ്ചയാണ് യോഗം. പ്രതിപക്ഷ കൂട്ടായ്മയുടെ ലോഗോ ഈ സമ്മേളനത്തിൽ പ്രകാശനം ചെയ്യുമെന്നാണ് പ്രതീക്ഷ.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനുള്ള പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്യും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ആർജെഡി നേതാവ് ലാലു പ്രസാദ് എന്നിവരും മുംബൈയിലെത്തിയിട്ടുണ്ട്.

കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരും എത്തി. ഗ്രാൻഡ് ഹയാത്തിലാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം. 28 പാർട്ടികളിൽ നിന്നായി 63 പേർ യോഗത്തിൽ പങ്കെടുക്കും.

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച