കുൽദീപ് സിങ് സെൻഗർ

 
India

ഉന്നാവ് ബലാത്സംഗ കേസ്; ബിജെപി നേതാവായ പ്രതിയുടെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

സുപ്രീം കോടതിയാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്

Aswin AM

ന‍്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗറിന്‍റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. സുപ്രീം കോടതിയാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്.

വിഷയത്തിൽ പുതിയ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഹൈക്കോടതിയോട് നിർദേശിച്ചു. കേസിൽ കുൽദീപ് സെൻഗാറിനെ ജീവപര‍്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരായി പ്രതി നൽകിയ അപ്പീൽ രണ്ട് മാസത്തിനകം തീർപ്പാക്കാൻ ശ്രമിക്കണെന്നും കോടതി നിർദേശിച്ചു.

2017ൽ ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗർ‌ ബലാത്സംഗം ചെയ്യുകയായിരുന്നു. കേസിൽ ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. 2019ലെ വിചാരണക്കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് കുൽദീപ് സിങ് നൽകിയ ഹർജിയിൽ അന്തിമ തീർപ്പാകുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചത്.

തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഇത്തവണ മൺസൂൺ നേരത്തേ എത്തും; മേയ് 26 മുതൽ മഴയെന്ന് പ്രവചനം

വാഹനവ്യൂഹവും കറുത്ത ഇന്നോവയും ഒഴിവാക്കും; പൈലറ്റും എസ്കോർട്ടും മാത്രം മതിയെന്ന് 'വിഡി'

"ഓൺലൈനിൽ കണ്ടപ്പോൾ ഇങ്ങനെയായിരുന്നില്ല"; വിവാഹവേദിയിൽ വരനെ ഉപേക്ഷിച്ച് അഭിഭാഷക, കൂട്ടത്തല്ല്

സൂര‍്യകുമാറിന് ശേഷം ഇന്ത‍്യൻ ടീമിനെ നയിക്കാൻ സഞ്ജു; പേര് നിർദേശിച്ച് രവി ശാസ്ത്രി