ഇന്ത്യൻ വ്യോമസേനയുടെ എ 32 യാത്രാ വിമാനം. 
India

ഏഴര വർഷം മുൻപ് കാണാതായ എയർ ഫോഴ്സ് വിമാനത്തിന്‍റെ അവശിഷ്ടം കണ്ടെത്തി

ചെന്നൈയിൽ നിന്ന് 310 കിലോമീറ്റർ അകലെ, ബംഗാൾ ഉൾക്കടലിൽ 3.4 കിലോമീറ്റർ ആഴത്തിലാണ് ഇവ കിടക്കുന്നത്

MV Desk

ന്യൂഡൽഹി: ഏഴര വർഷം മുൻപ് കാണാതായ ഇന്ത്യൻ എയർ ഫോഴ്സ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ചെന്നൈയിൽ നിന്ന് 310 കിലോമീറ്റർ അകലെ, ബംഗാൾ ഉൾക്കടലിൽ 3.4 കിലോമീറ്റർ ആഴത്തിലാണ് ഇവ കിടക്കുന്നത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയുടെ സമുദ്രാന്തർ വാഹനം പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ചാണ് എ-32 യാത്രാ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ തിരിച്ചറിയാൻ സാധിച്ചത്. ഈ മേഖലയിൽ മറ്റ് വിമാനാപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാലാണ് ഇത് കാണാതായ എയർ ഫോഴ്സ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ തന്നെയാണെന്ന നിഗമനത്തിൽ എത്തിയിരിക്കുന്നത്.

വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ച് ഇത്രയും കാലം നടത്തിയ തെരച്ചിലിൽ യാതൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. അപകടമുണ്ടാകുമ്പോൾ 29 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടകാരണം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല.

ബ്രഹ്മോസ് വാങ്ങാൻ ഒരു മാസത്തിനിടെ കരാർ ഒപ്പിട്ടത് രണ്ട് രാജ്യങ്ങൾ

മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഒപി ബഹിഷ്കരിക്കുന്നു

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്