'തെരുവിലുള്ളവർക്ക് കുടിവെള്ളമില്ല, നിങ്ങൾ സൈക്കിൾ ട്രാക്ക് സ്വപ്നം കാണുന്നു'; വിമർശനവുമായി സുപ്രീം കോടതി 
India

'ചേരികളിൽ കുടിവെള്ളമില്ല, നിങ്ങൾ സൈക്കിൾ ട്രാക്ക് സ്വപ്നം കാണുന്നു'; വിമർശനവുമായി സുപ്രീം കോടതി

ജസ്റ്റിസ്മാരായ എസ്.ഓക, ഉജ്ജൽ ഭുയൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: തെരുവിലുള്ളവർക്ക് കുടിവെള്ളം ലഭ്യമാക്കാൻ പോലും സംസ്ഥാനങ്ങൾക്ക് സാധിക്കാതിരിക്കുമ്പോൾ സൈക്കിൾ ട്രാക്കിനെക്കുറിച്ച് സ്വപ്നം കാണുകയാണോയെന്ന് സുപ്രീം കോടതി. രാജ്യത്തെങ്ങും സൈക്കിൾ ട്രാക്കുകൾ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പരാമർശം. ജസ്റ്റിസ്മാരായ എസ്.ഓക, ഉജ്ജൽ ഭുയൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.

തെരുവിലേക്ക് പോയി നോക്കൂ. അവിടെ ജനങ്ങൾ ഏതവസ്ഥയിലാണ് ജീവിക്കുന്നതെന്ന് കണ്ടറിയൂ. അവർക്ക് വീടോ ശുദ്ധജലമോ ലഭ്യമാക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കുന്നില്ല.

ജനങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ഉഴറുമ്പോൾ സൈക്കിൾ ട്രാക്കിനെക്കുറിച്ച് സ്വപ്നം കാണുകയാണോ നിങ്ങൾ എന്നാണ് കോടതി ചോദിച്ചത്. സൈക്ലിങ് പ്രമോട്ടർ ദേവിന്ദർ സിങ് നാഗി നൽകിയ പൊതുതാത്പര്യ ഹർജിയാണ് കോടതി തള്ളിയത്.

യുഎസ് - ഇറാൻ സമാധാന കരാർ ഞായറാഴ്ച ഒപ്പുവയ്ക്കും

കെഎസ്ആർടിസിക്ക് ബസ് വാങ്ങിയതിൽ കോടികളുടെ ക്രമക്കേട്?

ചേരികൾ ഒഴിപ്പിക്കുന്നു; ധാരാവിയുടെ മുഖം മാറും

റഷ്യൻ എണ്ണ: യുഎസിന്‍റെയും യൂറോപ്പിന്‍റെയും ഇരട്ടത്താപ്പ് തുറന്നുകാട്ടി ജയശങ്കർ

ഗൾഫിലെ സിബിഎസ്ഇ വിദ്യാർഥികൾക്ക് പ്രത്യേക നയം