ഇമാം, ഖത്തീബ്, മുഅദ്ദിൻ എന്നീ തസ്തികകളിൽ സ്വദേശി നിയമനം.

 

Representative image

Pravasi

ദുബായ് മസ്ജിദുകളിൽ സ്വദേശിവത്കരണം: മലയാളികളുടെ ജോലി പോകും

മലയാളികൾ ഉൾപ്പെടെ ധാരാളം വിദേശികൾ ദുബായിലെ വിവിധ മസ്ജിദുകളിൽ ജോലി ചെയ്യുന്നുണ്ട്. നിലവിൽ 154 സ്വദേശികളെ വിവിധ മസ്ജിദുകളിൽ നിയമിച്ചു കഴിഞ്ഞു

UAE Correspondent

ദുബായ്: ദുബായിലെ മസ്ജിദുകളിൽ മതകാര്യ വകുപ്പ് സ്വദേശിവത്കരണം നടപ്പാക്കുന്നു. ഇമാം, ഖത്തീബ്, മുഅദ്ദിൻ എന്നീ തസ്തികകളിലാണ് സ്വദേശി നിയമനം നടപ്പാക്കുന്നത്. ഈ തസ്തികകളിൽ ഇതിനോടകം 154 സ്വദേശികളെ നിയമിച്ചു.

മത സന്ദേശത്തിന്‍റെ ആധികാരികതയും സമകാലിക യാഥാർഥ്യങ്ങളെക്കുറിച്ചുള്ള ധാരണയും സംയോജിപ്പിക്കുന്ന പ്രഭാഷണം ജനങ്ങളിൽ എത്തിക്കുന്നതിനു സ്വദേശിവത്കരണം സഹായിക്കുമെന്നാണ് മതകാര്യവകുപ്പിന്‍റെ വിലയിരുത്തൽ.

പള്ളികളിലെ തദ്ദേശീയ ഖത്തീബുമാരുടെ (പ്രഭാഷകർ) സാന്നിധ്യം സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തി വെള്ളിയാഴ്ചകളിലെ പ്രഭാഷണങ്ങൾ കൂടുതൽ കാര്യക്ഷമാക്കാൻ സഹായിക്കുംമെന്നാണ് വിലയിരുത്തൽ. മലയാളികൾ ഉൾപ്പെടെ ധാരാളം വിദേശികൾ ദുബായിലെ വിവിധ മസ്ജിദുകളിൽ ജോലി ചെയ്യുന്നുണ്ട്.

വനം വകുപ്പിൽ അഴിമതിക്കാർക്ക് അനുകൂലമായി സ്ഥലംമാറ്റം

കോലിയുടെ സെഞ്ചുറി വിഫലം; ഇന്ത്യ തോറ്റു, പരമ്പര നഷ്ടം

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

യുഎസിന് യൂറോപ്പിന്‍റെ തിരിച്ചടി: വ്യാപാര കരാർ മരവിപ്പിച്ചു

പി.ബി. ബിച്ചു കലോത്സവ പുരസ്കാരം ഏറ്റുവാങ്ങി